പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ

Published : Dec 21, 2025, 01:33 PM ISTUpdated : Dec 21, 2025, 02:31 PM IST
pala pulickakandam

Synopsis

കോട്ടയം പാലാ നഗരസഭയിൽ ആർക്ക് പിന്തുണ നൽകണമെന്ന് തീരുമാനിക്കാൻ പുളിക്കകണ്ടം കുടുംബം ഇന്ന് ജനസഭ നടത്തും. വൈകീട്ട് 4.30 നാണ് ജനസഭ. ജനസഭയിലൂടെ അഭിപ്രായം അറിഞ്ഞശേഷം ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കും

കോട്ടയം: കോട്ടയം പാലാ നഗരസഭയിൽ ആർക്ക് പിന്തുണ നൽകണമെന്ന് തീരുമാനിക്കാൻ പുളിക്കകണ്ടം കുടുംബം ഇന്ന് ജനസഭ നടത്തും. വൈകീട്ട് 4.30 നാണ് ജനസഭ. ജനസഭയിലൂടെ അഭിപ്രായം അറിഞ്ഞശേഷം ആരെ പിന്തുണയ്ക്കണമെന്ന് പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവർ തീരുമാനിക്കും. ഇവര്‍ മൂന്നുപേരും ജയിച്ച മൂന്ന് വാർഡിലേയും പൊതുജനങ്ങളാണ് ജനസഭയിൽ പങ്കെടുക്കുന്നത്. ഈ യോഗത്തിൽ ഉയരുന്ന ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചാകും ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പിന്തുണ തേടി സമീപിച്ച എൽഡിഎഫ്, യുഡിഎഫ് നേതാക്കളെയും പുളിക്കകണ്ടം കുടുംബം ജനസഭയിലെ തീരുമാനം അറിയിക്കും. പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച സ്വതന്ത്ര അംഗങ്ങളടക്കം ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

 

പാലാ നഗരസഭയിലെ പ്രതിസന്ധി

 

എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം നിർണായകമാണ്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ട് മുന്നണികളും. കേരള കോൺഗ്രസ് എമ്മിന് നഷ്ടപെട്ട പാലാ നഗരസഭയിലാണ് പുളിക്കകണ്ടം കുടുംബത്തിന്‍റെ തീരുമാനം നിര്‍ണായകമാകുന്നത്. ആകെയുള്ള 26 സീറ്റിൽ 12 ഇടത്ത് ജയിച്ച് എൽഡിഎഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്. 10 സീറ്റിൽ യുഡിഎഫും നാലിടത്ത് സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രരിൽ മൂന്ന് പേര് ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. മുൻ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ പുളിക്കണ്ടം എന്നിവരാണ് സ്വതന്ത്രർ. 

19 ആം വാർഡിൽ നിന്ന് കോൺഗ്രസ് വിമതയായി മായ രാഹുലും ജയിച്ചിട്ടുണ്ട്. ഇവരുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് മുന്നണികൾ. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതാക്കൾ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇവരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ കൃത്യമായൊരു തീരുമാനത്തിലേക്ക് പുളിക്കക്കണ്ടം കുടുംബം എത്തിയിട്ടില്ല. ബിനു പുളിക്കകണ്ടവും ജോസ് കെ. മാണിയും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇടത് സ്ഥാനാർത്ഥിയായി ബിനുവിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ ജോസ് കെ. മാണിയായിരുന്നു എതിർത്തത്. അതേസമയം, പുളിക്കക്കണ്ടം കുടുംബം പിന്തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ബിനുവും ബിജുവും ദിയയും മത്സരിച്ച വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. കോൺഗ്രസ് വിമതയായിരുന്നെങ്കിലും മായ രാഹുലും പുളിക്കക്കണ്ടം കുടുംബത്തോടൊപ്പം നിൽക്കാനാണ് സാധ്യത. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷ ആക്കാമെന്നുളള ഉറപ്പിലാകും പുളിക്കകണ്ടം കുടുംബം കൈകൊടുക്കുക. ആദ്യ ടേമിൽ തന്നെ ചെയർപേഴ്സൺ സ്ഥാനം നൽകാൻ യുഡിഎഫ് തയ്യാറാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി