
കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് മൂന്നാലിങ്കലിൽ പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. ലഹരിക്കടിമയായ മകൻ നിരന്തരം ആക്രമിക്കുന്നതിനെ തുടർന്നാണ് കുത്തിയതെന്നാണ് പിതാവിന്‍റെ മൊഴി. പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് മൂന്നാലിങ്കൽ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. പിതാവ് അബൂബക്കർ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മജ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായ മകൻ യാസിൻ ആക്രമിക്കാൻ എത്തിയപ്പോൾ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കുത്തിയതാണെന്നാണ് പിതാവിന്‍റെ മൊഴി. മകൻ നിരന്തരം പ്രശ്നമുണ്ടാക്കുന്നതിനെതിരെ പിതാവ് നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു.കുത്തേറ്റ യാസിർ റാഫത്ത് നിരന്തര ശല്യക്കാരനായിരുന്നു എന്നാണ് നാട്ടുകാരും പറയുന്നത്. അബൂബക്കർ സിദ്ദീഖ് കോഴിക്കോട് ബീച്ചിന് സമീപം തട്ടുകട നടത്തുന്ന ആളാണ്. യാസിൻ അറാഫത്തിന്‍റെ വയറിനാണ് കുത്തേറ്റതെങ്കിലും പരിക്ക് സാരമുള്ളതല്ല. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam