പാലത്തായി പീഡനക്കേസ്; 'തന്നെ തീവ്രവാദിയായി പോലും ചിത്രീകരിച്ചു, കോടതി വിധിയിൽ ഏറെ ആശ്വാസം'; പോരാട്ടത്തിൽ ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് കുടുംബം

Published : Nov 15, 2025, 05:24 PM IST
palathayi case

Synopsis

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധി ഏറെ ആശ്വാസമെന്ന് പാലത്തായി അതിജീവിതയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമ പോരാട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി എന്നും അതിജീവിതയുടെ ഉമ്മയും ഉമ്മയുടെ സഹോദരനും പറഞ്ഞു

കണ്ണൂര്‍: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധി ഏറെ ആശ്വാസമെന്ന് പാലത്തായി അതിജീവിതയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമ പോരാട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദിയെന്നും അതിജീവിതയുടെ ഉമ്മയും ഉമ്മയുടെ സഹോദരനും പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നതെന്നും സന്തോഷമുണ്ടെന്നും ഉമ്മ പറഞ്ഞു. ഒന്നും ചെയ്യാതെ തന്‍റെ കുട്ടി പഠിപ്പിക്കുന്ന അധ്യാപകനെക്കുറിച്ച് പറയില്ലലോ. തന്‍റെ മോള് അനുഭവിച്ചതുകൊണ്ടാണ് എല്ലാം തുറന്നുപറഞ്ഞതെന്നും ഉമ്മ പറഞ്ഞു. 

തന്നെ തീവ്രവാദിയായി പോലും ചിത്രീകരിച്ചുവെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും തനിക്ക് അംഗത്വമില്ലെന്നും വിധിയിൽ സന്തോഷമുണ്ടെന്നും അതിജീവിതയുടെ ഉമ്മയുടെ സഹോദരൻ പറഞ്ഞു. പ്രൊസിക്യൂട്ടറും അഭിഭാഷകരുമെല്ലാം കൂടെ നിന്നു. ഏറ്റവും അര്‍ഹിക്കുന്ന വിധിയാണ് ലഭിച്ചത്. അതിൽ സന്തോഷമുണ്ട്. മോളോട് തെറ്റ് ചെയ്തതുകൊണ്ട് അവൻ ശിക്ഷിക്കപ്പെടണം. നിരപരാധിയെ ശിക്ഷിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിനോടും എല്ലാവരോടും നന്ദിയുണ്ട്. ആദ്യം അന്വേഷിച്ച പൊലീസുകാര്‍ പ്രതിക്ക് അനുകൂലമായി നിന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയശേഷമാണ് അന്വേഷണ സംഘത്തെ മാറ്റിയത്. ക്രൈംബ്രാഞ്ച് സംഘവും പഴയ അന്വേഷണത്തിന്‍റെ അതേരീതിയിൽ പോയപ്പോള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. 

ഹൈക്കോടതി ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വെറെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി സത്യം കണ്ടെത്തിയത്. അന്നത്തെ ഉദ്യോഗസ്ഥരാണ് കുറ്റകൃത്യം തെളിയിച്ചത്. കോടതി വിധിക്കെതിരെ പ്രതിഭാഗം അപ്പീലുമായി പോകുകയാണെങ്കിൽ തങ്ങളും നിയമപരമായി മുന്നോട്ടുപോകും. അവള്‍ക്ക് ആറുമാസമുള്ളപ്പോഴാണ് അവളുടെ ഉപ്പ മരിക്കുന്നത്. ആരും ചോദിക്കാനും പറയാനുമില്ലെന്ന് കരുതി ചെയ്ത ക്രൂര കൃത്യത്തിന് തക്കതായ ശിക്ഷയാണ് ലഭിച്ചതെന്നും കുടുംബം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ
'ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക് അസ്വസ്ഥത ഉണ്ടായേക്കാം': എം എ ബേബിയെ പരിഹസിക്കുന്നവർക്ക് ശിവൻകുട്ടിയുടെ മറുപടി