പൊന്തൻപുഴ വനാതിർത്തിലെ കുടുംബങ്ങൾക്ക് പട്ടയം; അവസാനിക്കുന്നത് കാലങ്ങളുടെ കാത്തിരിപ്പ്

Published : Mar 08, 2019, 11:03 PM IST
പൊന്തൻപുഴ വനാതിർത്തിലെ കുടുംബങ്ങൾക്ക് പട്ടയം; അവസാനിക്കുന്നത് കാലങ്ങളുടെ കാത്തിരിപ്പ്

Synopsis

മുന്നൂറ് ദിവസത്തിലേറെ നീണ്ട സമരത്തിനൊടുവിലാണ് നാട്ടുകാർക്ക് അനുകൂലമായ തീരുമാനം ജില്ലാ ഭരണകൂടം എടുക്കുന്നത്

പത്തനംതിട്ട: പൊന്തൻപുഴ- വലിയകാവ് വനാതിർത്തിലെ 473 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കും. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത സർവ്വേയിൽ കൈവശക്കാരുടെ ഭൂമി വലിയ കാവ് വനാതിർത്തിക്ക് പുറത്താണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുന്നൂറു ദിവസത്തിലേറെ നീണ്ട സമരത്തിനൊടുവിലാണ് നാട്ടുകാർക്ക് അനുകൂലമായ തീരുമാനം ജില്ലാ ഭരണകൂടം എടുക്കുന്നത്.

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൊന്തൻപുഴ വലിയ കാവ് വന മേഖലയിലെ 473 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.  പെരുമ്പട്ടി വില്ലേജിൽ താമസിക്കുന്നവർക്കാണ് പട്ടയം ലഭിക്കുക. ആകെ 1200 കുടുംബങ്ങൾ മേഖലയിൽ താമസിക്കുന്നുണ്ടെങ്കിലും ശേഷിക്കുന്നവർ കോട്ടയം ജില്ലയിലാണ് ഉൾപ്പെടുന്നത്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരം വനം, റവന്യൂ വകുപ്പുകൾ ചേർന്ന് നടത്തിയ സർവ്വെയിൽ  വനാതിർത്തിക്ക് പുറത്താണ് ഇവർ താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

പട്ടയം നൽകുമെന്ന  കലക്ടറുടെ പ്രഖ്യാപനം  കയ്യടികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. പൊന്തൻപുഴ വനഭൂമിയുടെ ഉടമസ്ഥത  283 സ്വകാര്യ വ്യക്തികൾക്ക് നൽകിയ ഹൈക്കോടതി വിധി പട്ടയം നൽകുന്നതിനെ ബാധിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും ചികിത്സാപിഴവ്; ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടി‌യെന്ന് പരാതി, ആരോപണം ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ
'ശബരിമലയിൽ ഒരിക്കൽ പോലും പോയിട്ടില്ല, ദ്വാരപാലക ശില്പ പാളികൾ പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല': സ്വർണക്കൊള്ള കേസിൽ സുപ്രീംകോടതിയിൽ എസ് ജയശ്രീ