മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം; മന്ത്രി

Published : Jun 02, 2025, 12:43 PM ISTUpdated : Jun 02, 2025, 12:46 PM IST
മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം; മന്ത്രി

Synopsis

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. ജെഎൻയു സർവകലാശാലയിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

പത്തനംതിട്ട: കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. 10 ദിവസത്തിനിടെ ആകെ രോഗികളുടെ എണ്ണം 15 മടങ്ങ് വർധിച്ച് 3961ആയി. നിലവിൽ രാജ്യത്തെ ആകെ കേസുകളിൽ 36 ശതമാനവും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 203 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 3961 കൊവിഡ് രോഗികളാണ് ഉള്ളത്. കേരളത്തിൽ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ആക്ടീവ് കേസുകൾ 1435 ആണ്. കേരളത്തിലും മഹാരാഷ്ട്രയിലും 8 കൊവിഡ് മരണമുണ്ടായി. ഈ വർഷം രാജ്യത്താകെ 32 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ മാസം 22 ന് 257 കൊവിഡ് രോഗികളാണ് രാജ്യത്താകെ ഉണ്ടായിരുന്നത്. പത്ത് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഉയർന്ന് നാലായിരത്തിനടുത്തെത്തിയത്. 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഒരു മരണം കേരളത്തിലാണ്. 24 മണിക്കൂറിനിടെ 35 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ 1435 രോഗികൾ ചികിത്സയിലുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലും 8 വീതം കൊവിഡ് മരണമാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത്. ദില്ലിയിലും തമിഴ്നാട്ടിലും 22 ഉം 25 ഉം വയസുള്ള രോഗബാധിതരാണ് ഇന്നലെ മരിച്ചത്. ശനിയാഴ്ച്ച കേരളത്തിൽ ചികിത്സയിലായിരുന്ന 24 വയസുള്ള ഒരു യുവതിയും കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. നിലവിൽ 8 സംസ്ഥാനങ്ങളിൽ നൂറിന് മുകളിൽ കൊവിഡ് രോഗികളുണ്ട്. അതേസമയം ചില സമയങ്ങളിൽ സ്വാഭാവികമായി സംഭവിക്കുന്ന രോഗവർദ്ധനയാണിതെന്നാണ് വിദഗ്ധർ ആവർത്തിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നും പറഞ്ഞു.

ഗുരുതര രോഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്നും നേരത്തെ ഐസിഎംആ‍റും നിർദേശിച്ചിരുന്നു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർ നടപടികൾ.

രാവിലെ കുളിക്കാനായി യുവാക്കളെത്തി, ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വിസി; തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ; സ്വാഭാവിക നടപടിയെന്ന് സർവകലാശാല, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ
ആദിത്യയ്ക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച്; ചാറ്റുകളെല്ലാം മായ്ച്ചു, ദുരൂഹതയുണ്ടെന്ന് അധ്യാപകർ