പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎം നേതാവിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തതിന് പുറത്താക്കിയ കോൺ​ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

Published : Aug 20, 2025, 04:02 PM IST
periya double murder case

Synopsis

അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു പേരെയും പുറത്താക്കിയത്.

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു. മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാൻ രാജൻ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്‍റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി രാമകൃഷ്ണൻ എന്നിവര്‍ക്കെതിരായ നടപടിയാണ് പിൻവലിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു പേരെയും പുറത്താക്കിയത്. നടപടിക്ക് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ബാലകൃഷ്ണൻ പരസ്യവിമര്‍ശനം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും 2019 ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ
ശബരിമല വിവാദവും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തതും തിരിച്ചടിച്ചു; സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ, 'രാഷ്ട്രീയ പ്രചാരണ ജാഥ വേണം'