കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച് പി കെ ശശി; തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമെന്ന് സൂചന, നാളെ മാധ്യമങ്ങളെ കണ്ടേക്കും

Published : Feb 19, 2026, 12:32 PM ISTUpdated : Feb 19, 2026, 12:52 PM IST
P K Sasi

Synopsis

കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു

പാലക്കാട്: കെടി ഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. സിപിഎം ജില്ല നേതൃത്വം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഇത്തവണ പികെ ശശി രാജി വെച്ചിരിക്കുന്നത് യുഡിഎഫ് ക്യാംപുമായി നടത്തുന്ന ആശയവിനിമയത്തിന്‍റെ പശ്ചാത്തലത്തിലാണോ എന്ന സംശയവും ഉയരുന്നുണ്ട്. ലീഗുമായി വേദി പങ്കിട്ടതും കഴിഞ്ഞ ദിവസം ഗോവിന്ദന്‍റെ ജാഥയിൽ പങ്കെടുക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. അന്ന് ശശി പറഞ്ഞത്, താൻ ഗോവിന്ദന്‍റെ ജാഥയിലും സതീശന്‍റെ ജാഥയിലും പങ്കെടുക്കുന്നില്ല എന്നാണ്. ഒരു സിപിഎം നേതാവ് എന്തിനാണ് സതീശന്‍റെ ജാഥയിൽ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞതെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. 

കെടിഡിസി ആസ്ഥാനത്ത് പി കെ ശശി രാജി സമര്‍പ്പിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ശശിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ പ്രതികരണം വന്നിട്ടില്ല. നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. അതേ സമയം, രാജി വ്യക്തിപരമെന്ന് പികെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചിട്ടില്ല. രാജിവെച്ചത് കെടിഡിസി ചെയര്‍മാൻ സ്ഥാനം മാത്രമാണെന്നും പറഞ്ഞ പി കെ ശശി സിപിഎമ്മിൽ തുടരുമോയെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ...'; മുഖ്യമന്ത്രിക്ക് പിന്നാലെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രിയും
'പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകൾ കാട്ടിലലഞ്ഞു'; മുത്തങ്ങയിലെ മുറിപ്പാടുകൾക്ക് ഇന്ന് 23 വർഷം: ആദിവാസി ചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത ഭൂസമരം