സിപിഎം മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താന്‍, യുഡിഎഫ് ദേശീയപതാക നിലനിര്‍ത്താനെന്നും ലീഗ്

Published : Apr 04, 2024, 03:02 PM ISTUpdated : Apr 04, 2024, 03:07 PM IST
സിപിഎം മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താന്‍, യുഡിഎഫ് ദേശീയപതാക നിലനിര്‍ത്താനെന്നും ലീഗ്

Synopsis

പതാക വിവാദത്തിൽ മുഖ്യമന്ത്രിക്കു മറുപടിയുമായി ലീഗ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് പിണറായിയുടേയും ബിജെപിയുടേയും ആവശ്യമെന്നും പിഎംഎ സലാം

മലപ്പുറം; പതാക വിവാദത്തിൽ മുഖ്യമന്ത്രിക്കു മറുപടിയുമായി മുസ്ലിംലീഗ് രംഗത്ത്.യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. കമ്യൂണിസ്ററ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താനാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.കോണ്‍ഗ്രസിനേയും രാഹുലിനേയും തോല്‍പ്പിക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ മുന്നില്‍ നിന്നയാളാണ് മുഖ്യമന്ത്രി.അത്തരമൊരു അവസരമൊരുക്കിക്കൊടുക്കാന്‍ പറ്റാത്തതിലെ നിരാശയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് പിണറായിയുടേയും ബിജെപിയുടേയും ആവശ്യം.അന്വേഷണങ്ങളില്‍ നിന്നും മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാട് മുഖ്യമന്ത്രിക്കുണ്ട്.ഇതാണ് കോണ്‍ഗ്രസിനേയും ഇന്ത്യാമുന്നണിയേയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പിണറായി ഉപയോഗിക്കുന്നത്.ലാവ്ലിന്‍ കേസ് ഇനിയും മാറ്റിവെക്കണമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു

 

'ലീഗിൻ്റെ വോട്ട് വേണം, പതാക വേണ്ട'; രാഹുലിൻ്റെ റാലിയിൽ പതാക ഒഴിവാക്കിയത് കോൺഗ്രസ് ഭീരുത്വമെന്ന് മുഖ്യമന്ത്രി

രാഹുൽഗാന്ധി എസ്ഡിപിഐ പിന്തുണ വാങ്ങുന്നു ,തീവ്രവാദികളുമായി സന്ധി ചെയ്തു,ദേശീയതലത്തിൽ പ്രചരണം ശക്തമാക്കി ബിജെപി

 

 

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'