
എറണാകുളം: മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നാണ് എറണാകുളത്തെ കെ.എസ് യു പ്രവർത്തകയായ മിവ ജോളിയുടെ പരാതി.
കളമശേരി പൊലീസ് ഇൻസ്പെക്ടർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മിവ ജോളിയുടെ തീരുമാനം. കളമശേരി യിൽ പെൺകുട്ടിയോട് പോലീസുകാരൻ മോശമായി പെരുമാറിയ സംഭവം,കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. വനിതാ പ്രവർത്തകർക്കും സമരം ചെയ്യണം. പൊലീസുകാർക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസിനുനേരെ എറണാകുളം ഡിസിസി പ്രസിഡന്‍റിന്‍റെ ഭീഷണി.മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ് യു വനിതാ നേതാവിനെ പൊലിസുദ്യോഗസ്ഥൻ കോളറിൽപിടിച്ച സംഭവത്തിലാണ് പ്രതികരണം, “ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും , കളി കോൺഗ്രസിനോട് വേണ്ട” എന്നാണ് മുഹമ്മദ് ഷിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam