
തൃശ്ശൂര്‍; ചാലക്കുടി എസ്ഐയുടെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്രസംഗം നടത്തിയ എസ്എഫ്ഐ നേതാവ് ഹസ്സന്‍ മുബാറക്കിനെതിരെ കേസെടുക്കാതെ പൊലീസ്. പ്രസംഗം പരിശോധിച്ചശേഷം നടപടിയെന്നാണ് പൊലീസ് അറിയിക്കുന്നത്. എസ്എഫ്ഐയ്ക്കെതിരായ പൊലീസ് നടപടിയില് പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലായിരുന്നു ഹസ്സന്‍ മുബാറക്കിന്‍റെ പ്രകോപന പ്രസംഗം. അതിനിടെ പൊലീസ് ജീപ്പ് തകര്ർത്ത സംഭവത്തിലെ മുഖ്യ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ നിധിന്‍ പുല്ലനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ മറ്റ് അഞ്ച് പ്രതികളെ കോടതി റിമാന്‍റ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചവരെ രക്ഷപ്പെടുത്താൻ സഹായിച്ചുവെന്ന കുറ്റത്തിന് ചാലക്കുടി സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകനടക്കം 15ഓളം സി.പി.എം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ; ജീപ്പ് തകര്‍ത്ത നിധിൻ പുല്ലൻ പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam