'ദാരിദ്ര്യം നിലവിൽ കുറഞ്ഞു, മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരുമെന്ന് ടിഎം തോമസ് ഐസക്

Published : Feb 16, 2026, 10:09 PM IST
Former Finance Minister Dr. TM Thomas Isaac discussing Kerala's economic shift and middle-class growth

Synopsis

ക്ഷേമപദ്ധതികൾക്കൊപ്പം മധ്യവർഗ്ഗത്തിന് ഗുണമേന്മയുള്ള തൊഴിലും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും, ഇതിനായി കിഫ്ബി പോലുള്ള ബജറ്റിന് പുറത്തുള്ള ധനസമാഹരണ മാർഗ്ഗങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: കേരളത്തിന്റെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിനനുസരിച്ചുള്ള വികസന മാതൃകയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി 'ജനങ്ങളുടെ വികസനത്തിനുള്ള ധനസമാഹരണം' എന്ന വിഷയത്തിൽ ലെമൺ ട്രീ ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1973-ൽ 59 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യം നിലവിൽ കുറഞ്ഞു. മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരും. അതിനാൽ പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികൾ തുടരുന്നതിനൊപ്പം തന്നെ, മധ്യവർഗ്ഗത്തിന് ആവശ്യമായ ഗുണമേന്മയുള്ള തൊഴിലവസരങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

ക്ഷേമപദ്ധതികൾക്കുള്ള ചെലവ് കുറയ്ക്കാൻ സാധിക്കാത്തതിനാൽ, പശ്ചാത്തല വികസനത്തിന് പണം കണ്ടെത്താനാണ് ബജറ്റിന് പുറത്തുനിന്നുള്ള ധനസമാഹരണ മാർഗ്ഗമായ കിഫ്ബി നടപ്പിലാക്കിയത്. സർക്കാർ നൽകുന്ന ഗ്യാരണ്ടിയിലൂടെ ഭാവിയിലെ വരുമാനം ഉപയോഗിച്ച് ഇപ്പോൾ തന്നെ വൻകിട പദ്ധതികൾ നടപ്പിലാക്കാൻ ഇതിലൂടെ സാധിച്ചു. ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി വഴി സമാഹരിക്കാനും ജനപിന്തുണ നേടാനും കഴിഞ്ഞുവെന്ന് മുൻ മന്ത്രി പറഞ്ഞു.

നികുതി ചോർച്ച തടയാൻ നിർമിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വാഹന പരിശോധനകൾ ഇല്ലാതെ തന്നെ ചരക്ക് നീക്കം നിരീക്ഷിക്കണം. 10 വർഷം കൊണ്ടല്ല, 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന ദീർഘകാല സാമ്പത്തിക മാതൃകകളാണ് സംസ്ഥാനത്തിന് ആവശ്യം. പലിശ നിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് ഉള്ളിടത്തോളം കാലം കടം ഒരു ബാധ്യതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നീതി? 2017 ഫെബ്രുവരി 17 - 2026 ഫെബ്രുവരി 17, നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം; #അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ കളക്ടീവ്
ശബരിമല യുവതി പ്രവേശന കേസ്: നിർണായക റോളിൽ മലയാളി, അമിക്കസ് ക്യൂറി! അഭിഭാഷകൻ കെ പരമേശ്വറിനെ അറിയാം