
ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശക്തനായ പൊരുതുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവഡേക്കർ. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രാചരണം അടിസ്ഥാന രഹിതമാണ്. കെ സുരേന്ദ്രൻ തുടരും. കേരളത്തിലെ ബി ജെ പി നേതൃത്വം മാറുമെന്നത് തെറ്റായ പ്രചാരണമാണ്. സുരേന്ദ്രൻ അടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ല. ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികളും ശക്തമാക്കും. നേതൃത്വം മാറുമെന്നത് സിപിഎമ്മും യുഡിഎഫും നടത്തുന്ന വ്യാജപ്രചാരണമാണെന്നും കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജാവദേക്കർ പറഞ്ഞു.
യുവനേതാവായിരുന്ന കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയിട്ടും കേരളത്തിൽ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് പാർട്ടിയിൽ തന്നെ വിമർശനമുയർന്നിരുന്നു. ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രകടനം ദയനീയമായിരുന്നു. പിന്നാലെ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ദയനീയമായി പരാജയപ്പെട്ടു. കൈയിലുണ്ടായിരുന്ന നേമം സീറ്റ് നിലനിർത്താനായില്ല. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam