മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ലെന്ന് പ്രകാശ് ജാവ്ദേക്കർ; 'മുനമ്പത്ത് ക്രിസ്ത്യാനികളുമുൾപ്പെടുന്നു'

Published : Nov 05, 2024, 11:24 AM ISTUpdated : Nov 05, 2024, 11:34 AM IST
മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ലെന്ന് പ്രകാശ് ജാവ്ദേക്കർ; 'മുനമ്പത്ത് ക്രിസ്ത്യാനികളുമുൾപ്പെടുന്നു'

Synopsis

രാജ്യത്താകെ വഖഫ് ഭൂമി പ്രശ്നമുണ്ടെന്നും മുനമ്പത്തെ വഖഫ് ഭൂമി എത്രയുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ബിജെപി നേതാവ്

പാലക്കാട്: വഖഫ് ഭൂമി വഖഫ് ഹിന്ദു - മുസ്‌ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നതാണ് വഖഫ് ഭൂമി പ്രശ്നം. ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. പരാതിയുണ്ടായാൽ കോടതിയെ പോലും സമീപിക്കാൻ ആവുന്നില്ല. വഖഫ് ബോർഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതി. മുനമ്പത്ത് നിന്ന് ആളുകൾ ഒഴിക്കാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുനമ്പത്ത് എത്രത്തോളം വഖഫ് ഭൂമിയുണ്ടെന്ന് വ്യക്തമാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമി, സ്വകാര്യ ഭൂമി മറ്റ് മതസ്ഥരുടെ ഭൂമി എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കണം. പലസ്തീൻ വിഷയത്തെ കുറിച്ച് എൽഡിഎഫും യുഡിഎഫും പറയുന്നുണ്ട്. പക്ഷെ ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ച് അവർ മിണ്ടുന്നില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് എതിരായ ആക്രമണങ്ങളിലും നിശബ്ദതയാണ്. കാനഡയിലെ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ അവർ അപലപിക്കുന്നില്ലെന്നും പ്രകാശ് ജാവ്ദേക്ക‍ർ കുറ്റപ്പെടുത്തി.

കൽപ്പാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്നം ഉണ്ടെന്നാണ് മനസിലാക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എൽഡിഎഫും യുഡിഎഫും നേരത്തെ മദനിയെ സ്വാഗതം ചെയ്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദീപ് വാര്യർ വിഷയത്തിൽ ഉയർന്ന ചോദ്യങ്ങളോട് ബിജെപിയിൽ പ്രശ്നങ്ങളില്ല എന്ന് മാത്രം പറഞ്ഞ് പ്രകാശ് ജാവ്ദേക്കർ മടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നാവർത്തിച്ച് ഹൈക്കോടതി, 181 സാക്ഷികളെ ചോദ്യം ചെയ്തെന്ന് എസ്ഐടി സംഘം
സാധാരണ രീതിയിലാവില്ല, സ്ഥാനാർഥി പ്രഖ്യാപനത്തിൽ വലിയ സൂചന നൽകി കെ സി വേണുഗോപാൽ; എംപിമാർ മത്സരിക്കുന്നതിലും പ്രതികരണം