'പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാൽ, ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റം': മന്ത്രി സജി ചെറിയാൻ

Published : Nov 03, 2025, 11:02 AM ISTUpdated : Nov 03, 2025, 11:56 AM IST
saji cheriyan and premkumar

Synopsis

അറിയിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നു. പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റം. അറിയിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നു. പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നും  മന്ത്രി സജി ചെറിയാൻ പറഞ്ഞു. 

പ്രേം കുമാറിനെ അക്കാദമിയുടെ ഭാഗത്ത് നിന്നും അറിയിച്ചു കാണും എന്ന് കരുതുന്നു. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. ആശാ സമരത്തെ പ്രകീർത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രേം കുമാർ ഇതുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. അദ്ദേഹം നൽകിയത് മികച്ച സേവനമാണെന്നും  അദ്ദേഹത്തിന് സർക്കാർ നൽകിയത് നല്ല അവസരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര മേളയുടെ നടത്തിപ്പിൽ സംഘാടക മികവ് എന്നത് പ്രേംകുമാറിന്റെതു മാത്രമല്ലെന്ന് പറഞ്ഞ മന്ത്രി എല്ലാവരും ചേർന്നാണ് മേള നടത്തിയതെന്നും വ്യക്തമാക്കി. 

കല്ലുകടിയോ വിവാദങ്ങളോ ഇല്ലാതെ അർഹരായവർക്ക് പുരസ്കാരം നൽകുമെന്ന് ചലച്ചിത്ര പുരസ്കാരത്തെക്കുറിച്ച് സജി ചെറിയാൻ പ്രതികരിച്ചു. കഴിഞ്ഞ നാല് കൊല്ലവും അങ്ങനെ തന്നെയാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തായ്‌ലൻഡിൽ നിന്നു വിമാനമാര്‍ഗം ലഹരിയെത്തിക്കും, വിദ്യാ‍ർത്ഥികൾക്കും ഐടി ജീവനക്കാർക്കും ഇടയിൽ വിൽപന; വന്‍ലഹരി മാഫിയ പിടിയില്‍
കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ