
കൊച്ചി: ആരുമില്ലാത്ത വീട്ടുജോലിക്കാരിക്ക് ഹൈന്ദവ ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ. എറണാകുളം ചോറ്റാനിക്കര ഓണശ്ശേരിൽ ഫാ. ഒ ജെ ജേക്കബാണ് അതിരുകൾ ഭേദിച്ച മാനവിക സന്ദേശം കൈമാറിയത്. വൈദികന്‍റെ ഭാര്യ മരിച്ചപ്പോഴാണ് ആറു വയസ്സുകാരിയായ മകൾ മെറിനെ നോക്കാൻ പാര്‍വതി വൈദികന്‍റെ വീട്ടിലെത്തുന്നത്. സ്നേഹം കൊണ്ടും ഇഴയടുപ്പം കൊണ്ട് അവര്‍ വീട്ടുകാര്‍ക്ക് പയാമ്മയായി. ഉറ്റവരാറുമില്ലാത്ത പാര്‍വതിക്ക് വൈദികന്‍റെ കുടുംബമായിരുന്നു എല്ലാം. ഒൻപത് വര്‍ഷം മുമ്പ് മെറിന്‍റെ കല്യാണം കഴിഞ്ഞിട്ടും പായമ്മ വൈദിക കുടുംബത്തോടൊപ്പം തുടര്‍ന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് നെഞ്ചുവേദന വന്നതിന് പിന്നാലെയാണ് മരണം. മരണാനന്തര ചടങ്ങുകൾ ചെയ്യാൻ ആരുമില്ലാത്ത സാഹചര്യത്തിലാണ് അന്ത്യ കര്‍മ്മങ്ങൾ ആചാരന പ്രകാരം ചെയ്യാൻ വൈദികൻ തന്നെ മുൻ കൈ എടുത്തത്. കര്‍മ്മങ്ങൾക്ക് ശേഷം എരുമേലി ശ്മശാനത്തിലായിരുന്നു സംസ്കാരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam