എം ജി സർവകലാശാല കൈക്കൂലിക്കേസ് : പരീക്ഷ ഭവൻ അസിസ്റ്റന്റിന്റെ പിരിച്ചുവിടാൻ നിർദ്ദേശം 

Published : Oct 22, 2022, 06:23 PM ISTUpdated : Oct 22, 2022, 06:24 PM IST
എം ജി സർവകലാശാല കൈക്കൂലിക്കേസ് : പരീക്ഷ ഭവൻ അസിസ്റ്റന്റിന്റെ പിരിച്ചുവിടാൻ നിർദ്ദേശം 

Synopsis

സി ജെ എൽസിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. 

കോട്ടയം : എം ജി സർവകലാശാല കൈക്കൂലിക്കേസിൽ പിടിയിലായ പരീക്ഷ ഭവൻ അസിസ്റ്റന്റ് സി ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ സിൻഡിക്കേറ്റ് ശുപാർശ. എൽസിയെ പിരിച്ചുവിടാനുള്ള സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ് നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. ശിക്ഷാ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. 

എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28 നാണ് എൽസിയെ സർവകലാശാലയിൽ നിന്ന് വിജിലൻസ് പിടികൂടിയത്. എൽസിയുടെ അക്കൗണ്ട് പരിശോധിച്ചതോടെയാണ് വിജിലൻസിന് കൈക്കൂലിയുടെ നിർണായക തെളിവുകൾ ലഭിച്ചത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളായ നാല് പേരിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ. സാമ്പത്തിക ചുറ്റുപാടും മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം. വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ
ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം തുടരും: മന്ത്രി കെ. രാജന്‍