'കർഷക കുടുംബങ്ങളെ കുടിയിറക്കി പദ്ധതി വേണ്ട', 'ഗിഫ്റ്റ് സിറ്റി' പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

Published : Nov 22, 2020, 11:02 AM IST
'കർഷക കുടുംബങ്ങളെ കുടിയിറക്കി പദ്ധതി വേണ്ട', 'ഗിഫ്റ്റ് സിറ്റി' പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

Synopsis

അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ 600 ഏക്കറോളം ഭൂമിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ പശ്ചിമഘട്ടത്തോട് ചേർന്ന് കൃഷിയിടങ്ങളാൽ സമൃദ്ധമായ ഈ പ്രദേശം വിട്ട് നൽകാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു

കൊച്ചി: എറണാകുളം അയ്യന്പുഴയിൽ സംസ്ഥാന സർക്കാരിന്‍റെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. സാധാരണക്കാരായ കർഷകകുടുംബങ്ങളെ കുടിയിറക്കി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് നിലപാട്. സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിരോധിക്കാനാണ് തീരുമാനം.

അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ 600 ഏക്കറോളം ഭൂമിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ പശ്ചിമഘട്ടത്തോട് ചേർന്ന് കൃഷിയിടങ്ങളാൽ സമൃദ്ധമായ ഈ പ്രദേശം വിട്ട് നൽകാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.പ്രദേശങ്ങൾ സർക്കാർ ഏറ്റെടുത്ത്‌ സ്വകാര്യവ്യക്തികൾക്ക് കൈമാറുമ്പോൾ വിദൂരഭാവിയിൽ പലതരം അട്ടിമറികൾക്കും സാധ്യതയുണ്ട്. 

കർഷകരായ ജനങ്ങളെ കുടിയിറക്കി, വരുമാനമില്ലാതാക്കി കൊണ്ടുള്ള ഈ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നാണ് ആവശ്യം. നിലവിൽ സ്ഥലമേറ്റെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. പുതുതലമുറ വ്യവസായങ്ങൾക്കായി പൊതു സ്വകാര്യ പങ്കാളിത്തതിൽ 1600 കോടി രൂപയുടേതാണ് പദ്ധതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അയ്യമ്പുഴയിൽ 300 അധികം പേർ പങ്കെടുത്ത പ്രതിഷേധ റാലി പ്രതിഷേധം കടുപ്പിക്കാൻ സമരപരിപാടികൾ സജീവമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍