നിരോധനാജ്ഞ നിലനിൽക്കെ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം, അറസ്റ്റ്

Published : Jul 03, 2020, 01:38 PM IST
നിരോധനാജ്ഞ നിലനിൽക്കെ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം, അറസ്റ്റ്

Synopsis

പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നിരോധനാജ്ഞ നിലനിൽക്കെയാണ് നൂറിലധികം ആളുകൾ പങ്കെടുത്ത ജനകീയ ബാരിക്കേഡ് സംഘടിപ്പിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായത്.

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ നിലനിൽക്കെ കരിമണൽ ഖനനത്തിനെതിരെ ബാരിക്കേഡ് തീർത്ത് ജനകീയ സമരസമിതി പ്രതിഷേധം. കരിമണൽ കൊള്ളയാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. കെഎംഎംഎല്ലിലേക്ക് കരിമണൽ കൊണ്ടുപോകുന്ന ലോറികൾ തടഞ്ഞു. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നിരോധനാജ്ഞ നിലനിൽക്കെയാണ് നൂറിലധികം ആളുകൾ പങ്കെടുത്ത ജനകീയ ബാരിക്കേഡ് സംഘടിപ്പിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായത്.

തോട്ടപ്പള്ളി സ്പിൽവേയുടെ വിവിധ ഇടങ്ങളിൽ  പ്രതിഷേധക്കാർ സംഘടിച്ചു. കെഎംഎമ്മിലേക്ക് കരിമണൽ കൊണ്ടു പോകുന്ന ലോറികൾ പ്രതിഷേധക്കാർ തടഞ്ഞു. സ്പിൽവേയുടെ പലയിടത്തും പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊഴിയോട് ചേർന്ന വെള്ളത്തിലിറങ്ങിയും നേതാക്കളടക്കം പ്രതിഷേധിച്ചു. രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം പൊഴി മുറിച്ച് കരിമണൽ കൊണ്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ