'കുറ്റകൃത്യം നടന്ന അന്ന് പൾസർ സുനി ശ്രീലക്ഷ്മിയെ വിളിച്ചിരുന്നു, ഇന്നൊരു കാര്യം ചെയ്യുന്നുണ്ട് പ്രാർത്ഥിക്കണമെന്ന് പറഞ്ഞു'; ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്

Published : Dec 15, 2025, 12:46 PM ISTUpdated : Dec 15, 2025, 01:01 PM IST
sree lekshmi husband

Synopsis

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് അക്കാലത്ത് തന്നെ പലതവണ വിളിപ്പിച്ചിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഫോണും അന്നേ പൊലീസിന് കൈമാറിയിരുന്നുവെന്നും തിരിച്ചു ചോദിച്ചിട്ടില്ലെന്നും ഭര്‍ത്താവ് പ്രതികരിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് അക്കാലത്ത് തന്നെ വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്നും പലതവണ വിളിപ്പിച്ചിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പൾസർ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നുമുള്ള വിധി ന്യായത്തിലെ കോടതി നിരീക്ഷണം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

ശ്രീലക്ഷ്മിയെ ചുരുങ്ങിയത് മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് വിശഗമായ മൊഴിയെടുത്തിരുന്നു. ശ്രീലക്ഷ്മിയുടെ ഫോണും അന്നേ പൊലീസിന് കൈമാറിയിരുന്നു. ഇതുവരെ ഫോണ്‍ തിരിച്ചു ചോദിച്ചിട്ടില്ല. പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്നപ്പോള്‍ ശ്രീലക്ഷ്മിയുമായി സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം ഇന്നൊരു കാര്യം ചെയ്യുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെ ഫോണിൽ പള്‍സര്‍ സുനി വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. അത് എന്താണെന്ന് അറിയാനാണ് ആ രാത്രിയിലും സുനിയെ പലതവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തത്. ക്യൂരിയോസിറ്റിയുടെ പുറത്താണ് ശ്രീലക്ഷ്മി പള്‍സര്‍ സുനിയെ പലതവണ വിളിക്കുകയും മേസേജ് അയക്കുകയും ചെയ്തത്. എന്നാൽ, അന്വേഷണത്തിൽ ഒന്നും ഇല്ലാത്തതിനാലാവാം പൊലീസ് ഈ വിവരം കോടതിയിൽ എത്തിക്കാതിരുന്നതെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ പ്രോസിക്യൂഷന്‍റെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന ഭാഗത്ത് കോടതി ചൂണ്ടികാണിക്കുന്നുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കപ്പുറത്ത് വിശ്വാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതിയുടെ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികളെ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള നാലു പേരെ വെറുതെ വിടുകയും ചെയ്ത വിധി ന്യായത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ശ്രീലക്ഷ്മിയെന്ന സ്ത്രീയെക്കുറിച്ചുള്ള കോടതി പരാമര്‍ശവും ചര്‍ച്ചയാകുന്നത്.

സുനി ആദ്യം നൽകിയ മൊഴി പ്രകാരം ക്വട്ടേഷൻ കൊടുത്ത മാഡം എന്ന ഒരാള്‍ ഉണ്ടോയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന് ഉത്തരമുണ്ടായില്ലെന്നും കോടതി വിധി ന്യായത്തിൽ പറയുന്നുണ്ട്. സ്ത്രീ നൽകിയ ക്വട്ടേഷനെന്നാണ് കൃത്യം നടക്കുമ്പോള്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയോട് പറഞ്ഞതെന്നും ഇങ്ങനെയൊരു സ്ത്രീയുണ്ടോയെന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് ഇക്കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുമാണ് കോടതിയുടെ ചോദ്യം. ദിലീപും പള്‍സര്‍ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഢാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ, പള്‍സര്‍ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽ വെച്ച് കണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴിയെന്നും ഇത് രണ്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്നുമാണ് കോടതി വിധി ന്യായത്തിൽ പറയുന്നത്. അതീവരഹസ്യമായിട്ടാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രോസിക്യൂഷൻ തന്നെ പറയുമ്പോഴാണ് ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയും അവതരിപ്പിച്ചിരിക്കുന്നതെന്നും കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും
ആ വൈറൽ പാട്ട് പാടിയ ഗായകൻ ഇതാ ഇവിടെയുണ്ട്; ഇത്രയും തരംഗമാകുമെന്ന് കരുതിയില്ലെന്ന് ഡാനിഷ് മുഹമ്മദ്