മുഞ്ചിറം മഠം വിട്ടുകിട്ടണം; സേവാഭാരതിക്കെതിരെ പുഷ്പാഞ്ജലി സ്വാമിയാര്‍ വീണ്ടും സമരത്തില്‍

Published : Sep 15, 2019, 03:06 PM ISTUpdated : Sep 15, 2019, 03:46 PM IST
മുഞ്ചിറം മഠം വിട്ടുകിട്ടണം; സേവാഭാരതിക്കെതിരെ പുഷ്പാഞ്ജലി സ്വാമിയാര്‍ വീണ്ടും സമരത്തില്‍

Synopsis

പൂജാവിഗ്രഹങ്ങള്‍ സേവാഭാരതിക്കാർ മോഷ്ടിച്ചെന്ന് സ്വാമി ആരോപിച്ചു. എന്നാൽ സ്വാമിക്ക് പിന്നിൽ ഭൂമി മാഫിയയാണെന്നാണ് സേവാഭാരതി പ്രതിനിധികളുടെ ആരോപണം.  

തിരുവനന്തപുരം: സേവാഭാരതി സമരപ്പന്തൽ പൊളിച്ചതിന് പിന്നാലെ, മുഞ്ചിറം മഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ (സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ) വീണ്ടും സമരം തുടങ്ങി. പൂജാവിഗ്രഹങ്ങള്‍ സേവാഭാരതിക്കാർ മോഷ്ടിച്ചെന്ന് സ്വാമി ആരോപിച്ചു. എന്നാൽ സ്വാമിക്ക് പിന്നിൽ ഭൂമി മാഫിയയാണെന്നാണ് സേവാഭാരതി പ്രതിനിധികളുടെ ആരോപണം.

സേവാഭാരതി ബാലസദനം നടത്തുന്ന മഠം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ ഒരാഴ്ചയായി സമരത്തിലായിരുന്നു. ഇന്നലെ വൈകുന്നേരമാണ്  അദ്ദേഹത്തിന്‍റെ സമരപ്പന്തൽ പൊളിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന സേവാഭാരതി പ്രവർത്തകർക്കെതിരെ പൊലീസ്  കേസ് എടുത്തിരുന്നു. സമരത്തോടൊപ്പം ബാലസദനത്തിന് മുമ്പിൽ സ്വാമിയാർ പൂജയും ചെയ്തിരുന്നു. പൂജ ചെയ്തുവന്ന സാളഗ്രാമങ്ങള്‍ സംഘർഷത്തിനിടെ  സേവാഭാരതിക്കാർ മോഷ്ടിച്ചതിനാൽ പൂജയും മുടങ്ങിയെന്നാണ് സ്വാമിയാർ പറയുന്നത്.

എന്നാല്‍,  പൊലീസിൻറെ സാന്നിധ്യത്തിൽ സ്വാമി ഇന്നലെ തന്നെ പൂജാസാമഗ്രികളും വിഗ്രഹങ്ങളും കൊണ്ടുപോയെന്നാണ് സേവാഭാരതി പ്രവ‍ർത്തകർ പറയുന്നത്. മുഞ്ചിറമഠം സേവാഭാരതി കൈയ്യേറിയതാണെന്ന് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.മഠത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കളക്ടർ നാളെ ഹിയറിംഗ് നടത്താനിരിക്കെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്. സ്ഥലത്ത് ഇപ്പോള്‍ വൻപൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്