'പിണറായി യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം ഏറ്റെടുത്തു, ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താൻ എന്ത് മോശം പ്രവര്‍ത്തിയും ചെയ്യും'; പിവി അൻവര്‍

Published : Sep 23, 2025, 02:17 PM IST
pv anvar

Synopsis

ആഗോള  അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്‍റെ ശ്രമമെന്നും പിവി അൻവര്‍. യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണെന്നും ആരോപണം

കോട്ടയം: ശബരിമല അയ്യപ്പന്‍റെ പേരിൽ സർക്കാർ നടത്തിയ അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്‍റെ ശ്രമമെന്നും പിവി അൻവര്‍ ആരോപിച്ചു. ഇടതുപക്ഷം മതേതരത്വവും തൊഴിലാളി സമീപനവും കൈവിട്ടു. യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷത്തെ ഒപ്പം നിലനിർത്താൻ എന്ത് മോശം പ്രവർത്തിയും ചെയ്യും. അധികാരത്തിലെത്താൻ വർഗീയതയും ചെയ്യും എന്ന് വിളിച്ചുണർത്തുന്ന പരിപാടികളാണ് ചെയ്യുന്നത്. അയ്യപ്പ സംഗമത്തിൽ യഥാർത്ഥ ഭക്തർ പങ്കടുത്തില്ല. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരാണ് സംഗമത്തിൽ പങ്കെടുത്തത്. വെള്ളാപ്പള്ളി നടേശന് മലപ്പുറത്തെയും കോട്ടയത്തെയും വർഗീയമായി ചിത്രീകരിച്ച ആളാണ്. 35 വർഷം എസ്എൻഡിപിയെ നയിച്ച വെള്ളാപ്പള്ളിക്ക് ആ സമുദായത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരാണ് തെറ്റുകാരൻ? എന്നിട്ട് ഇപ്പോൾ സമുദായത്തിന് ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമാണെന്നും പിവി അൻവര്‍ പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പ്; തൃണമൂലിൽ ചര്‍ച്ച നടക്കുന്നുണ്ടെന്ന് പിവി അൻവര്‍

 

കേന്ദ്ര- സംസ്ഥാന സർക്കാർ എസ്എൻഡിപി ക്ക് നൽകിയത് ഒക്കെ അടിച്ചുമാറ്റി. ആ കേസ് ഇപ്പോൾ കോടതിയിലാണ്. വെള്ളാപ്പള്ളിയുടെ കൂടെയുള്ളവര്‍ തന്നെ ഇത്തരം വർഗീയ പരാമര്‍ശങ്ങളെ എതിർക്കുന്നുണ്ട്. യോഗി ആദിത്യനാഥിനെ ആണ് സിപിഎം ക്ഷണിച്ചത്. അയ്യപ്പ സംഗമത്തിലേക്ക് എന്തിനാണ് സിപിഎം യോഗി ആദിത്യനാഥിനെ ക്ഷണിച്ചത്. മൂന്ന് കൊല്ലം മുൻപുള്ള സിപിഎം യോഗിയെ വിളിക്കുമോ? യോഗി കത്ത് അയച്ചാൽ തന്നെ അത് സിപിഎം പുറത്ത് വിടുമോ? വർഗീയ കാർഡ്‌ ഇറക്കിയുള്ള പ്രചരണം ആണ് എല്ലാ സ്ഥലത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുന്നതിനെ കുറിച്ച് തൃണമൂൽ കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. പലയിടത്തും പലരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എൽഡിഎഫുമായി സഹകരിച്ചു പോകാനുള്ള സാധ്യത കുറവാണ്. മലബാറിൽ പല സ്ഥലത്തും യുഡിഎഫുമായി ചർച്ച നടക്കുന്നുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്
തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം