ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലെന്ന് പ്രശാന്ത് ശിവൻ, ആരോപണം നിഷേധിച്ച് സി ചന്ദ്രൻ

Published : Dec 02, 2025, 11:04 AM IST
prashanth sivan c chandran

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. അതേസമയം, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രൻ രംഗത്തെത്തി. 

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. സിപിഎം നേതൃത്വം പൊലീസിനെ നിയന്ത്രിക്കുന്നുണ്ടോയന്ന് സംശയമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു. കണ്ണിൽ പൊടി ഇടുന്ന പോലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിൽ ചുവന്ന പോളോ കാര്‍ കണ്ടെത്തിയത്. പീഢന വീരനായിട്ടുള്ള എംഎൽഎയെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സ്ത്രീ ജനങ്ങളോട് എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്ന് വ്യക്തമാക്കണം. കടലിരമ്പി വന്നാലും നിലപാട് മാറ്റില്ലെന്നും രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനമാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ, പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സഹായിക്കുകയാണ്. രാഹുലിനെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

അതേസമയം,  ആരോപണം തള്ളി പാലക്കാടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സി ചന്ദ്രൻ രംഗത്തെത്തി. ചുവന്ന പോളോ കാറുമായി തനിക്ക് ബന്ധമില്ലെന്നും എല്ലാം രാഷ്ട്രീയ ആരോപണമാണെന്നും ആ കാറിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും സി ചന്ദ്രൻ പറഞ്ഞു. ബിജെപിയുടേത് രാഷ്ട്രീയ ആരോപണമാണ്. തന്‍റെ കാര്‍ കേടായ സമയത്ത് സുഖമില്ലാതായപ്പോള്‍ ആശുപത്രിയിൽ പോകാൻ രാഹുലിന്‍റെ കിയ കാര്‍ ഒരു ദിവസം ഉപയോഗിച്ചിരുന്നു. അതല്ലാതെ മറ്റൊരു കാറുമായും തനിക്ക് ബന്ധമില്ല. കാറുമായി ബന്ധപ്പെട്ടോ രാഹുലുമായി ബന്ധപ്പെട്ടോ യാതൊരു വിവരവും തനിക്കില്ല. കോണ്‍ഗ്രസുകാര്‍ സംരക്ഷിക്കുന്നുവെന്ന് പറയുന്നത് വെറുതെയാണ്. രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണ്. എങ്കിലും വ്യക്തിബന്ധങ്ങള്‍ക്കൊന്നും മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സി ചന്ദ്രൻ പറഞ്ഞു. യുവ നടിയുടെ പോളോ കാർ സി ചന്ദ്രൻ ഉപയോഗിച്ചിരുന്നതായി വിവരങ്ങൾ ഉണ്ടായിരുന്നു. 

കോണ്‍ഗ്രസ് നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോയെന്ന കാര്യമടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് വിവരം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെയും മൊഴിയും അന്വേഷണ സംഘം എടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടിയുടെ ശാരീരിക മാനസികാവസ്ഥ മോശമായിരുന്നുവെന്നാണ് നിര്‍ണായക മൊഴി. ഇതിനിടെ, പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ സംസ്ഥാനത്താകെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ കഴിയുകയാണ്. കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിൽ രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തെരിഞ്ഞ് പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ചുവന്ന കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം