
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്. ജൂൺ ഒന്ന് മുതൽ കണക്കാക്കുന്ന കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. ഏഴ് ജില്ലകളിൽ മഴ കുറഞ്ഞു. വയനാട്ടിൽ 51 ശതമാനമാണ് മഴ കുറഞ്ഞത്. ഇടുക്കിയിൽ 44 ശതമാനം മഴ കുറവുണ്ട്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ട് ശതമാനം അധികം മഴ കിട്ടി. ഇക്കൊല്ലം സാധാരണയേക്കാൾ കുറവ് മഴയ്ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും കിട്ടി. തീവ്ര മഴ ദിവസങ്ങളാണ് മഴക്കുറവിനെ അൽപമെങ്കിലും മറികടക്കാൻ സഹായിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam