
കോഴിക്കോട്: ഇതുവരെ 17 തെരഞ്ഞെടുപ്പുകളിൽ പ്രവചനങ്ങൾ നടത്തിയപ്പോൾ രണ്ട് തവണ മാത്രമാണ് തെറ്റിയിട്ടുള്ളതെന്ന് റാഷിദ് സി പി. മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയിട്ടുള്ളയാളാണ് റാഷിദ്. ചേലക്കര ഉപതെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലുമാണ് റാഷിദിന്‍റെ കണക്കുകൂട്ടലുകൾ പിഴച്ചത്. 2021ല്‍ പിണറായി 2.0 സംഭവിക്കുമെന്നും റാഷിദ് പ്രവചിച്ചിരുന്നു. 17 തെരഞ്ഞെപ്പുകളിൽ പ്രവചനം നടത്തിയപ്പോൾ രണ്ടെണ്ണം പൂർണമായും പരാജയപ്പെട്ടിട്ടുമുണ്ട്. ഒപ്പം, ഇവിടെ കുറിക്കാത്ത ഫിറോസ് കുന്നപറമ്പിലിനെ 2021ൽ ജയിപ്പിച്ചു എന്ന തരത്തിൽ കുറേ കാലമായി നടക്കുന്ന പ്രചരണം പച്ച കള്ളമാണെന്നും റാഷിദ് ഫേസ്ബുക്കിൽ കുറിച്ചു.
യുഡിഎഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്നാണ് റാഷിദിന്‍റെ പ്രവചനം. എൽഡിഎഫ് 38 മുതൽ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറയുന്നു. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. 2001ന് ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്‍റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ രാഷ്ട്രീയ ട്രെൻഡ് കൃത്യമായി പ്രവചിച്ചയാളാണ് റാഷിദ്. പുറത്തു വന്ന ഒരു സർവ്വേയിലും തനിക്ക് വിശ്വാസമില്ലെന്നും പോളിങ് കഴിഞ്ഞാൽ, നമ്പറുകൾ പുറത്തു വിടുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ രാഷ്ട്രീയം, ഒരു തരത്തിലും ഇതിൽ കലർത്തില്ലെന്നും സത്യസന്ധത പുലർത്തുമെന്നുമാണ് ഇദ്ദേഹം നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുഡിഎഫിന് വമ്പൻ ജയം പ്രവചിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരികയെന്ന് അദ്ദേഹം പ്രവചിച്ചത്. മുൻപ് താൻ നടത്തിയ മഹാഭൂരിപക്ഷം സർവേ ഫലങ്ങളും ശരിയായത് പോലെ ഇതും ശരിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam