'പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണം'; വിമർശനവുമായി കട്ജു

Published : Jul 11, 2023, 03:12 PM ISTUpdated : Jul 11, 2023, 04:01 PM IST
'പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണം'; വിമർശനവുമായി കട്ജു

Synopsis

സീറ്റ് പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണമെന്ന് മാർക്കണ്ഡേയ കട്ജു വിമര്‍ശിച്ചു. കുട്ടികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്. എന്നിട്ട് നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നെന്നും കട്ജു കുറ്റപ്പെടുത്തി.

മലപ്പുറം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത്‌ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കട്ജുവിന്റെ വിമർശനം. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണം. വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്. പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരുഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞു.

അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടതെങ്കിലും പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുസ്ലീം ലീഗ് ഉപരോധ സമരത്തിലേക്ക് കടന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ലീഗിന്‍റെ ആരോപണം.   

Also Read: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞത് കോൺഗ്രസുകാർ; പരാതി കൊടുത്തിട്ടില്ല, കേസെടുത്തത് പൊലീസെന്ന് ആന്‍റണി രാജു

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്‍റുകള്‍ കഴിയുമ്പോഴും പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ 43000 വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ നില്‍ക്കുകയാണ്. മലപ്പുറത്ത് മാത്രം 18000ത്തോളം വിദ്യാര്‍ത്ഥികളാണ് സീറ്റ് കിട്ടാതെ നില്‍ക്കുന്നത്. കഴിഞ്ഞ പ്ലസ് വണ്‍ പ്രവേശനത്തിന് ശേഷം കുട്ടികള്‍ കുറവുള്ള 105 ബാച്ചുകള്‍ സംസ്ഥാനത്തുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ മലബാറില്‍ സീറ്റ് കിട്ടാതെ കുട്ടികള്‍ പ്രതിസന്ധിയിലായിട്ടും കുട്ടികള്‍ കുറവുള്ള ബാക്കി 91 ബാച്ചുകള്‍ പുനര്‍വിന്യസിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രവേശനം ഈ മാസം 15ന് പൂര്‍ത്തിയാകും. ഇതിന് ശേഷം താലൂക്ക് അടിസ്ഥാനത്തില്‍ മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ പ്രവേശന സ്ഥിതി വിശദമായി പരിശോധിച്ച് അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
'മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല'; സായിയിൽ ആത്മഹത്യ ചെയ്ത സാന്ദ്രയുടെ അമ്മ