അനധികൃതമായി മുറിച്ച ഈട്ടി മരങ്ങൾ കസ്റ്റഡിയിലെടുത്ത് റവന്യൂ വകുപ്പ് ,വിജിലൻസ് അന്വേഷണം വേണമെന്നാവശ്യം

Published : Aug 25, 2022, 06:13 AM ISTUpdated : Aug 25, 2022, 09:20 AM IST
അനധികൃതമായി മുറിച്ച ഈട്ടി മരങ്ങൾ കസ്റ്റഡിയിലെടുത്ത് റവന്യൂ വകുപ്പ് ,വിജിലൻസ് അന്വേഷണം വേണമെന്നാവശ്യം

Synopsis

ബത്തേരി തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടിൻ മേൽ ഉടൻ തുടർ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

വയനാട്: വയനാട് കൃഷ്ണഗിരിയിൽ അനധികൃതമായി മുറിച്ച ഈട്ടി മരങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു. ബത്തേരി തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടിൻ മേൽ ഉടൻ തുടർ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിനിടെ സംരക്ഷിത മരങ്ങൾ മുറിക്കാൻ ഒത്താശ ചെയ്തവർക്ക് എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രകൃതി സംഘടനകൾ കത്തയച്ചു.

 

കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ മരം കൊള്ള ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടികൾ തുടങ്ങിയത്. കോടികൾ വില മതിക്കുന്ന മുറിച്ചിട്ട 13 ഈട്ടി മര തടികൾ കസ്റ്റഡിയിലെടുത്തു. മര തടികൾ എസ്റ്റേറ്റിൽ നിന്ന് കടത്തുന്നതിന് മുൻപ് ബത്തേരി തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കൃഷ്ണഗിരി വില്ലേജ് ഓഫീസറുടെ പിന്തുണയോടെ സർക്കാർ ഭൂമിയിൽ നിന്ന് സംരക്ഷിത മരങ്ങൾ മുറിച്ചെന്നാണ് ബത്തേരി തഹസിൽദാരുടെ കണ്ടെത്തൽ. ഈ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചാൽ വില്ലേജ് ഓഫീസർക്കെതിരെ നടപടി ഉണ്ടാകും. 

മരം മുറിക്കാൻ അപേക്ഷ നൽകിയ പാണ്ടാ ഫുഡ്സ് കന്പനി ഉടമകൾക്കെതിരെയും കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജന്മ ഭൂമിയാണെന്ന് തെളിയിച്ച് ഈട്ടി മരം മുറിക്കാൻ വേണ്ടി 6 മാസങ്ങൾക്ക് മുൻപ് വ്യാജ ആധാരം ചമച്ചെന്നും പരാതിയുണ്ട്.

മലന്തോട്ടം എസ്റ്റേറ്റിലെ റവന്യൂ ഭൂമിക്ക് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഏറെകാലമായി കേസ് നടക്കുന്നുണ്ട്. ഇതിനിടെയാണ് ജന്മം ഭൂമിയാണെന്ന് തെറ്റദ്ധരിപ്പിച്ച് മരം കൊള്ളയെന്നതും ശ്രദ്ധേയമാണ്. കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിൽ ഇതിന് മുൻപും വ്യാപകമായി സംരക്ഷിത മരംങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ട് എന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്