
കണ്ണൂർ: തന്നെ അനുകൂലിച്ച് കണ്ണൂരിൽ കപ്പക്കടവിൽ ഉയർന്ന ഫ്ലക്സ് നീക്കം ചെയ്യുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. കണ്ണൂരിൽ തന്നെ അനുകൂലിച്ച് ഫ്ലക്സ് വച്ചത് വലതുപക്ഷ ഗൂഢാലോചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ ഭിന്നതയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഫ്ലക്സ് നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രവർത്തകർ ജാഗ്രത കാട്ടണം. ഇന്നലെയാണ് പി ജയരാജനായി അഴീക്കോട് ഫ്ലക്സ് ഉയർന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി ജയരാജന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത !
പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.
ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam