
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം നടന്നത് സംബന്ധിച്ച് ഉത്തരമേഖല ഐജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് റിപ്പോർട്ട് തേടി.
പൊലീസിന്റെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്നും ജയിൽ ഡിജിപി പറഞ്ഞു.
ഇന്നലെയാണ് ജയിൽ വളപ്പിനുള്ളിൽ മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. 1,92,000 രൂപ മോഷണം പോയി. ജയിൽ വളപ്പിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഫുഡ് കൗണ്ടറിലെ ഒരു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ബുധനാഴ്ച്ച രാത്രിയോടെ പെയ്ത മഴയിലും ഇടിമിന്നലിലും ജയിലിലെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. രാത്രി പതിനൊന്നിനും പുലർച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ജയിൽ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസാണ് അന്വേഷണം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam