പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരെ ആര്‍എസ്എസുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി

Published : Sep 15, 2019, 09:44 AM ISTUpdated : Sep 16, 2019, 08:50 AM IST
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരെ ആര്‍എസ്എസുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി

Synopsis

ആര്‍എസ്എസുകാര്‍ കയ്യേറിയ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ ഏഴ് ദിവസമായി സമരത്തിലായിരുന്നു. 

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന പുഷ്പാഞ്ജലി സ്വാമിയാർക്ക് നേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്നാണ് സ്വാമിയാരുടെ പരാതി.

പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി പുഷ്പാഞ്ജലി സ്വാമിയാരായ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ നിരാഹാരത്തിലായിരുന്നു. നിലവിൽ സേവാഭാരതി ഇവിടെ ബാലസദനം നടത്തുകയാണ്. പൂജയ്ക്കായി എത്തിയ തന്നെ സേവാഭാരതി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്നും മഠത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടായിരുന്നു സമരം. ഇന്നലെയാണ് പന്തൽ കെട്ടി സമരം തുടങ്ങിയത്. രാത്രിയോടെ ഒരുസംഘം ആർഎസ്എസ് പ്രവർത്തകരെത്തി സമരപന്തൽ പൊളിച്ചെന്നാണ് സ്വാമിയാരുടെ പരാതി.

സ്വാമിയാരെ പൊലീസ് സുരക്ഷയോടെ ക്ഷേത്രത്തിലെ കിഴക്കേ മഠത്തിലേക്ക് മാറ്റി. ക്ഷേത്രനടയിൽ സത്യഗ്രഹം തുടങ്ങുമെന്ന് സ്വാമിയാർ അറിയിച്ചു. സമരത്തിന് പിന്നിൽ സിപിഎമ്മാണെന്നും സമരപന്തൽ പൊളിച്ചത് വിശ്വാസികളുടെ സ്വാഭാവിക പ്രതികരണമാണെന്നുമാണ് സേവാഭാരതി ഭാരവാഹികൾ പറയുന്നത്. ബാലസദനം പ്രവർത്തിക്കുന്ന കെട്ടിടം മുഞ്ചിറ മഠത്തിന്റെ പേരിലുള്ളതാണെന്ന് വ്യക്തമാക്കി തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. തിങ്കളാഴ്ച കളക്ർ നിശ്ചയിച്ച ഹിയറിങ് നടക്കാനാരിക്കെയാണ് ആക്രമണമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ
പാരഡിക്കേസിൽ ട്വിസ്റ്റ്; പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനം, പരാതി ഐജിക്ക് കൈമാറി