ആർഎസ്എസ്-ഓർത്ത‍ഡോക്സ് സഭാ കൂടിക്കാഴ്ച കൊച്ചിയിൽ, രാഷട്രീയ സാഹചര്യങ്ങൾ ചർച്ചയായെന്ന് പ്രതികരണം

Published : Mar 03, 2021, 02:13 PM ISTUpdated : Mar 03, 2021, 03:01 PM IST
ആർഎസ്എസ്-ഓർത്ത‍ഡോക്സ് സഭാ കൂടിക്കാഴ്ച കൊച്ചിയിൽ, രാഷട്രീയ സാഹചര്യങ്ങൾ ചർച്ചയായെന്ന് പ്രതികരണം

Synopsis

പളളിത്തർക്കം അടക്കം രാഷട്രീയ സാഹചര്യങ്ങൾ ചർച്ചയായെന്ന് ബിഷപ്പുമാർ പറഞ്ഞു

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ആർഎസ്എസ് ദേശീയ നേതൃത്വവുമായി ഓർത്തഡോക്സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച. ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയെ, കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിലെത്തയാണ് സഭാ നേതൃത്വം കണ്ടത്. പളളിത്തർക്കം അടക്കം രാഷട്രീയ സാഹചര്യങ്ങൾ ചർച്ചയായെന്ന് ബിഷപ്പുമാർ പറഞ്ഞു.

ഓർത്ത‍‍ഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്‍റെ ചുമതലയുളള ബിഷപ് ഗീവർഗീസ് മാർ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്‍റെ ചുമതലയുളള ബിഷപ് യാക്കോബ് മാർ ഐറേനിയോസ് എന്നിവരാണ് ആർ എസ് എസ് കാര്യാലായത്തിൽ എത്തിയത്. ദേശീയ സഹസർകാര്യവാഹ് മൻമോഹൻ വൈദ്യ രാവിലെ തന്നെ ഗുജറാത്തിൽ നിന്ന് എത്തിയിരുന്നു. പളളിത്തർക്കം അടക്കം നിലവിലെ കേരളത്തിലെ രാഷ്ടീയ സാഹചര്യം ച‍ർച്ചയായെന്ന് ഓർത്ത‍ഡോക്സ് സഭാ ബിഷപ്പുമാർ പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയോടെയെ ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയൂ എന്നാണ് ആർ എസ് എസ് ദേശീയ തേൃത്വത്തിന്‍റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. മറ്റ് സഭാ നേതൃത്വങ്ങളുമായും ആർ എസ് എസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പളളിത്തർക്കത്തിൽ ഇടതുസർക്കാർ വ‌ഞ്ചിച്ചെന്നും യു‍ഡിഎഫ് കൃത്യമായ നിലപാട് പറയുന്നില്ലെന്നുമാണ് ഓർത്ത‍ഡോക്സ് സഭയുടെ വിമർശനം. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി