ദേവസ്വം ബോര്‍ഡിനെ സ്വര്‍ണക്കള്ളന്മാരാക്കി, സ്പോണ്‍സറുടെ അടപടലം അന്വേഷിക്കണം; നടന്നത് അയ്യപ്പ സംഗമം തകര്‍ക്കാനുള്ള ശ്രമമെന്ന് ദേവസ്വം പ്രസിഡന്‍റ്

Published : Sep 29, 2025, 09:55 AM IST
PS Prasanth

Synopsis

 ദേവസ്വം ബോര്‍ഡിനെ കള്ളന്മാരാക്കുകയും ചെയ്ത സ്പോണ്‍സര്‍ക്കെതിരെ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത്. അയ്യപ്പ സംഗമത്തിന്‍റെ പകിട്ട് കളയാൻ നടന്ന ആസുത്രീത ഗൂഢാലോചന നടന്നതെന്നും പ്രസിഡന്‍റ്

തിരുവനന്തപുരം: സ്വര്‍ണ പീഠം കൈവശമുണ്ടായിരുന്നിട്ടും കള്ളം പറയുകയും ദേവസ്വം ബോര്‍ഡിനെ കള്ളന്മാരാക്കുകയും ചെയ്ത സ്പോണ്‍സര്‍ക്കെതിരെ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് പറഞ്ഞു. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ പകിട്ട് ഇല്ലാതാക്കാൻ ചിലരുമായി ചേര്‍ന്ന് സ്പോണ്‍സര്‍ ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നാണ് സംശയിക്കുന്നതെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. സ്പോണ്‍സറുടെ അടപടലം അന്വേഷിക്കണമെന്നും ദേവസ്വം പ്രസിഡന്‍റ് തുറന്നടിച്ചു. സ്വര്‍ണ പീഠം കൈവശം ഉണ്ടായിരുന്നിട്ടും എന്തിനാണ് സ്പോണ്‍സര്‍ കള്ളം പറഞ്ഞതെന്ന് പിഎസ് പ്രശാന്ത് ചോദിച്ചു.  ദേവസ്വം ബോര്‍ഡിനെയും തന്നെയും സ്വർണ്ണക്കള്ളന്മാർ എന്നാണ് വിളിച്ചത്. ആ നഷ്ടപ്പെട്ട മാനത്തിന് ആര് സമാധാനം പറയും?

 

കൈവശമുണ്ടായിട്ടും കള്ളം പറഞ്ഞ് ദേവസ്വം ബോര്‍ഡിനെ പഴിചാരി

 

എന്തിനാണ് ദേവസ്വം ബോര്‍ഡിൽ പഴിചാരിയത്? സ്വര്‍ണ പീഠം കൈവശമുണ്ടായിട്ടും ദേവസ്വം ബോര്‍ഡിനെ ഏൽപ്പിച്ചുവെന്ന രീതിയിൽ പഴിചാരി കള്ളം പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ ദേവസ്വം പ്രസിഡന്‍റ് മോഷ്ടിച്ചുകൊണ്ടുപോയെന്ന് പറഞ്ഞു. തന്നെ കള്ളനാക്കി. സ്പോണ്‍സറുടെ വാക്കാണ് ഇതിനെല്ലാം കാരണമായത്. ആഗോള സംഗമത്തിന്‍റെ പകിട്ട് കളയാൻ മനപ്പൂര്‍വം ചെയ്തകാര്യമാണിതെന്നാണ് സംശയിക്കുന്നത്. ദേവസ്വം ബോര്‍ഡിന് ഒന്നും മറയ്ക്കാനില്ല. എല്ലാം സുതാര്യമായിട്ടാണ് ചെയ്യുന്നത്. സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ലെന്ന കാര്യത്തിലെ ചെറിയ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. 

ആഗോള സംഗമത്തിന്‍റെ പകിട്ട് കളയുന്നതിനായി ചില ആളുകളുമായി ചേര്‍ന്ന് ഇയാള്‍ നടത്തിയ ഗൂഢാലോചനയാണോയെന്ന് സംശയിക്കുന്നുണ്ട്. ആഗോള അയ്യപ്പ സംഗമം നടക്കുന്നതിന് കൃത്യം അഞ്ചു ദിവസം മുമ്പാണ് ഈ ആരോപണം ഉയരുന്നത്. ബോര്‍ഡിനെ സ്വര്‍ണ്ണകള്ളന്മാരാക്കി. കൃത്യമായി അയാള്‍ക്ക് എല്ലാകാര്യങ്ങളും അറിയാമായിരുന്നു. കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണനെതിരെ അന്വേഷണം വേണം. തുടര്‍ നടപടികളെല്ലാം കോടതി തീരുമാനിക്കട്ട. ഉണ്ണികൃഷ്ണൻ പറയുമ്പോഴാണ് ഇങ്ങനെയൊരു പീഠം ഉള്ള കാര്യം പോലും. വളരെ കൃത്യമായാണ് ദേവസ്വം ബോര്‍ഡ് കാര്യങ്ങള്‍ ചെയ്തതെന്നും സ്പോണ്‍സറുടെ അടപടലം അന്വേഷിക്കണമെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലന്‍സ് എസ്‍പി ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോര്‍ട്ട് നൽകും. അതിനാൽ കോടതി പരിഗണനയിലുള്ളതിനാൽ കൂടുതൽ പറയാനാകില്ലെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം