ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെയും അജികുമാറിനെയും വീണ്ടും റിമാൻഡിൽ

Published : Aug 05, 2026, 12:02 PM IST
PS PRASANTH

Synopsis

13 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും വീണ്ടും റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. ആഗസ്റ്റ് 19 വരെയാണ് ഇരുവരെയും വീണ്ടും റിമാൻഡ് ചെയ്തത്.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോർഡ് അംഗം എ അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി നടപടി. ആഗസ്റ്റ് 19 വരെയാണ് ഇരുവരെയും വീണ്ടും റിമാൻഡ് ചെയ്തത്.

13 ദിവസത്തേക്ക് റിമാൻഡിലായ പ്രതികൾ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണ് കഴിയുന്നത്. ജൂലൈ 23 നായിരുന്നു ഇരുവരുടെയും അറസ്റ്റ്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്തിൻ്റെ വിശദീകരണം. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഡാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; വീട്ടിൽ വെള്ളം കയറിയവർക്ക് 10,000
'മുഖ്യമന്ത്രി കോന്നി സന്ദർശിച്ചില്ല, അവലോകന യോഗത്തിലേക്ക് വിളിച്ചില്ല'; കോൺ. മണ്ഡലം പ്രസിഡന്‍റിനെപ്പോലെ തരംതാഴരുതെന്ന് സിപിഎം എംഎൽഎ ജനീഷ് കുമാർ