Sabarimala : ശബരിമല കരിമല പാത മകരവിളക്കിന് മുമ്പ് തുറന്നേക്കും,  തീര്‍ത്ഥാടക എണ്ണമുയർത്തുന്നതും പരിഗണനയിൽ

Published : Dec 13, 2021, 12:08 PM ISTUpdated : Dec 13, 2021, 12:09 PM IST
Sabarimala : ശബരിമല കരിമല പാത മകരവിളക്കിന് മുമ്പ് തുറന്നേക്കും,  തീര്‍ത്ഥാടക എണ്ണമുയർത്തുന്നതും പരിഗണനയിൽ

Synopsis

ഏരുമേലിയില്‍ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്

പത്തനംതിട്ട : ശബരിമല (Sabarimala) തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പരമ്പരാഗത കരിമല പാത (Karimala Traditional Route) തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. 

ഏരുമേലിയില്‍ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമല പാത തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാല്‍പ്പത് കിലോമിറ്റര്‍ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടപടി ആരംഭിച്ചു. 

ശബരിമല തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി 60,000 ഉയര്‍ത്തുന്നതും സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ട്. തീര്‍ത്ഥാടകരുടെ ഏണ്ണം കൂടാന്‍ തുടങ്ങിയതോടെ നിലക്കലില്‍ കൗണ്ടറുകളുടെ ഏണ്ണം കൂട്ടി. നേരിട്ടുള്ള നെയ്യഭിഷേകത്തിന് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. നീലിമല പാത തുറന്നതോടെ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ ഏണ്ണം കൂടി. ഇതുവരെ ആറ് ലക്ഷത്തി അന്‍പത്തിരണ്ടായിരം പേര്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. വരുമാനം നാല്‍പത് കോടി കഴിഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും