ശബരിമല യുവതി പ്രവേശന കേസ്; ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും, എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായില്ല

Published : Apr 10, 2026, 06:35 AM IST
sabarimala

Synopsis

ശബരിമലക്കേസിൽ മുൻനിശ്ചയിച്ച ദിവസങ്ങളേക്കാൾ ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും. ഇന്നലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല. ഈ സാഹചര്യത്തിൽ വീണ്ടും വാദം നീണ്ടു പോകാനാണ് സാധ്യത

ദില്ലി: ശബരിമലക്കേസിൽ മുൻനിശ്ചയിച്ച ദിവസങ്ങളേക്കാൾ ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും. ഇന്നലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല. ഈ സാഹചര്യത്തിൽ വീണ്ടും വാദം നീണ്ടു പോകാനാണ് സാധ്യത. അതേസമയം ഹിന്ദു ക്ഷേത്രങ്ങളിൽപ്രവേശിക്കുന്നതിൽ നിന്ന് പ്രത്യേക വിഭാഗത്തെ വിലക്കുന്നത് ഹിന്ദുമതത്തിന്‍റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് നാഗരത്ന, വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കി. ശബരിമല യുവതിപ്രവേശം അടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘടന ബെഞ്ചിന്‍റെ വാദം ആകെ ഏട്ട് ദിവസമാണ് ഈ മാസം നിശ്ചയിച്ചിരുന്നത്. 

കഴിഞ്ഞ മൂന്ന് ദിവസത്തിൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഇന്നലെ വരെ കേന്ദ്രത്തിന്‍റെയും എന്‍എസ്എസിന്‍റെയും അടക്കം വാദം മാത്രമാണ് നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, തന്ത്രി അടക്കം മുപ്പതിലധികം കക്ഷികളുടെ വാദം കേൾക്കാനുണ്ട്. അടുത്ത ചൊവ്വാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് തീരുമാനിച്ചത്. എന്നാൽ, ചൊവ്വാഴ്ച്ച അംബേദ്ക്കർ ജയന്തിയുടെ ഭാഗമായി കോടതിക്ക് അവധിയാണ്. എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ വീണ്ടും വാദം തുടങ്ങുന്ന ഏപ്രിൽ 15ന് യുവതി പ്രവേശനത്തിനെ എതിർക്കുന്നവരുടെ വാദമാകും നടക്കുക. ദേവസ്വം ബോർഡിനായി മുതിർന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി രണ്ടു ദിവസമാണ് ആഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിനാൽ അടുത്തയാഴ്ച്ചയും യുവതി പ്രവേശനത്തിനെ എതിർക്കുന്നവരുടെ വാദമാകും തുടരുക. ഈ സാഹചര്യത്തിൽ ഈ മാസം അവസാനം വരെ വാദം നീളാനാണ് സാധ്യത.

ഇതിനിടെ ഇന്നലെ നടന്ന വാദത്തിനിടെ ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കണ്ടതെന്ന് ആ വിഭാഗത്തിൽപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന് എൻഎസ്എസ്, കേരള ക്ഷേത്ര സമിതിയുടെ മാതൃ സമിതി എന്നിവ ഉൾപ്പടെ മൂന്ന് കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചിരുന്നു. എന്നാൽ, ഈ വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ബിവി നാഗരത്ന, ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ അന്ത സത്തയെന്നും ആരുടെയും പ്രവേശനം തടയാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. ശബരിമല ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിൽ അല്ല ഇക്കാര്യം പറയുന്നതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കിയിരുന്നു. മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമായി ഹിന്ദുമതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ട്. ഏത് ക്ഷേത്രത്തിലാണ് പോകുന്നവർ ആ ക്ഷേത്രത്തിലെ ആചാരം പാലിക്കണം എന്നും ജസ്റ്റിസ്‌ ബി വി നാഗരത്ന നീരിക്ഷിച്ചു. അവിശ്വാസിക്കും മതപരമായ വിഷയങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു, പിന്നിൽ സിപിഎം എന്ന് ടി പുരുഷോത്തമൻ
ശ്രീനന്ദ എവിടെ? ചിക്കമഗളൂരുവിൽ കാണാതായ 15കാരിക്കായുള്ള തെരച്ചിൽ ഇന്നും തുടരും, അന്വേഷണം മറ്റുതലങ്ങളിലേക്കും