'രണ്ടും വേവ്വേറെ അപേക്ഷകള്‍'; ചിന്ത ജെറോമിന്‍റെ ആരോപണം തള്ളി മുന്‍ യുവജന കമ്മീഷന്‍ ആര്‍ വി രാജേഷ്

Published : Jan 05, 2023, 03:22 PM ISTUpdated : Jan 05, 2023, 05:01 PM IST
'രണ്ടും വേവ്വേറെ അപേക്ഷകള്‍'; ചിന്ത ജെറോമിന്‍റെ ആരോപണം തള്ളി മുന്‍ യുവജന കമ്മീഷന്‍ ആര്‍ വി രാജേഷ്

Synopsis

ചിന്തക്ക് ശമ്പളം സർക്കാർ നിശ്ചയിച്ചതിന് പിന്നാലെയാണ് താൻ സർക്കാരിന് അപേക്ഷ നൽകിയത്. തനിക്ക് ശമ്പളം അനുവദിച്ച് തരണം എന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ലെന്നും ചിന്തയുടെ അപേക്ഷയും തന്റെ അപേക്ഷയും രണ്ടും രണ്ടാണെന്നും ആര്‍ വി രാജേഷ് പറയുന്നു.

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശബള കുടിശ്ശിക തുക അനുവദിച്ചത് തന്റെ അപേക്ഷയിൽ അല്ലെന്ന് മുൻ യുവജന കമ്മീഷൻ ചെയർമാൻ ആര്‍ വി രാജേഷ്. ചിന്തക്ക് ശമ്പളം സർക്കാർ നിശ്ചയിച്ചതിന് പിന്നാലെയാണ് താൻ സർക്കാരിന് അപേക്ഷ നൽകിയത്. തനിക്ക് ശമ്പളം അനുവദിച്ച് തരണം എന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ലെന്നും ചിന്തയുടെ അപേക്ഷയും തന്റെ അപേക്ഷയും രണ്ടും രണ്ടാണെന്നും ആര്‍ വി രാജേഷ് പറയുന്നു.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനമാണ് വിവാദത്തിലായിരിക്കുന്നത്. ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിൻ്റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം.  ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് നൽകിയ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവിറങ്ങും.

കുടിശ്ശിക ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചത് കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷാണെന്നും ചിന്ത പറഞ്ഞു. ചിന്തക്ക് ശമ്പളം നിശ്ചയിക്കുന്നതറിഞ്ഞാണ് താൻ ആദ്യം സർക്കാറിനെ സമീപിച്ചതന്ന് രാജേഷ് പറയുന്നു. ആവശ്യം തള്ളിയതോടെ ഹൈകോടതിയിൽ പോയി അനുകൂല ഉത്തരവ് നേടിയിട്ടും സർക്കാർ നടപ്പാക്കുന്നില്ലെന്നാണ് രാജേഷിന്‍റെ പരാതി. ചിന്തക്ക് മുൻപ് യുവജനകമ്മീഷൻ അധ്യക്ഷനായിരുന്ന കോൺഗ്രസ് നേതാവ് ആർവി രാജേഷിനിനും പ്രതിമസാ അഡ്വാൻസ് എന്ന നിലയിൽ കിട്ടിയിരുന്നത് അൻപതിനായിരം രൂപയായിരുന്നു. ചിന്തയുടെ ഉത്തരവ് ഇറങ്ങുന്നതിനുസരിച്ച് മൂന്ന് വർഷം ചുമതലയുണ്ടായിരുന്ന രാജേഷിനും  കുടിശ്ശിക സർക്കാർ നൽകേണ്ടിവരും.

 

PREV
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി