വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; സംവരണ അട്ടിമറിയിൽ കേസെടുത്ത് എസ് സി, എസ് ടി കമ്മീഷൻ

Published : Jun 09, 2023, 10:05 PM IST
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; സംവരണ അട്ടിമറിയിൽ കേസെടുത്ത് എസ് സി, എസ് ടി കമ്മീഷൻ

Synopsis

10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കാലടി സർവ്വകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: കെ. വിദ്യയുടെ പിഎച്ച് ഡി പ്രവേശനത്തിൽ കേസെടുത്ത് എസ്‍സി, എസ് ടി കമ്മീഷൻ. സംവരണം അട്ടിമറിച്ചുള്ള നിയമനത്തിൽ ആണ് എസ് സി, എസ് ടി കമ്മീഷൻ കേസെടുത്തിരിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കാലടി സർവ്വകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണത്തിന് കാലടി സർവകലാശാല വിസി നിർദേശം നല്‍കിയിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കണം. അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി. സംവരണത്തിന് അർഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നൽകിയത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പിഎച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും.

2019 ലെ മലയാളം വിഭാഗം പിഎച്ച്ഡിയ്ക്കുളള ആദ്യത്തെ പത്തു സീറ്റിന് പുറമേയാണ് അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തത്. ഇതിൽ പതിനഞ്ചാമതായിട്ടാണ് വിദ്യ കടുന്നുകൂടിയത്. ആകെയുളള സീറ്റിൽ ഇരുപത് ശതമാനം എസ് സി/എസ് ടി സംവരണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം. എന്നാൽ ആദ്യത്തെ പത്തിനു മാത്രമാണ് സംവരണം ബാധകമെന്നാണ് മുൻ വിസിയുടെ നിലപാട്. ശേഷിക്കുന്ന അഞ്ച് സീറ്റിന്  സംവരണ തത്വം ബാധകമല്ല. ഇതിനെതിരെ സർവകലാശാല എസ് സി/എസ് ടി സെൽ നൽകിയ റിപ്പോർട്ടിന് നിയമപരമായ നിലനിൽപ്പില്ലെന്നും മുൻ വിസി പറയുന്നു. എന്നാൽ മുഴുവൻ സീറ്റുകൾക്കും സംവരണം ബാധകമാണെന്നും എസ്/ എസ്ടി സെല്ലിനെ നിയമിച്ചത് വൈസ് ചാൻസലാറാണെന്നുമാണ് മറുവാദം.

'കെ.വിദ്യ എസ്എഫ്ഐ നേതാവല്ല'; ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരിയാകുമോയെന്ന് ഇപി ജയരാജന്‍

 

'വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം വേണം'; കാലടി സർവകലാശാല വിസിയോട് മലയാളം വിഭാഗം

വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ ചട്ടലംഘനം നടന്നിട്ടില്ല: മുൻ വിസി ധർമ്മരാജ് അടാട്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ