അമ്മിണി എവിടെ?; സ്നിഫര്‍ ഡോഗ്സും പരാജയപ്പെട്ടു, നാലാം ദിവസവും തെരച്ചില്‍ വിഫലം

Published : May 09, 2024, 06:11 PM IST
അമ്മിണി എവിടെ?; സ്നിഫര്‍ ഡോഗ്സും പരാജയപ്പെട്ടു, നാലാം ദിവസവും തെരച്ചില്‍ വിഫലം

Synopsis

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ അമ്മിണിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വിറക് ശേഖരിച്ച് എത്തിയ ശേഷം മറന്നുവച്ച കത്തിയെടുക്കാന്‍ കാട്ടില്‍ പോയതായിരുന്നു. കണ്ണിന് കാഴ്ചക്കുറവും മറ്റ് വാര്‍ധക്യ പ്രതിസന്ധികളും ഉള്ളയാളായിരുന്നു അമ്മിണി.

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം. അതിരപ്പിള്ളി വാച്ചുമരം കോളനിവാസിയായ അമ്മിണിയെ ആണ് കാണാതായത് ഇതോടെ എഴുപതുകാരിയായ അമ്മിണി എവിടെയെന്ന ചോദ്യം ദുരൂഹത സൃഷ്ടിക്കുകയാണ്. 

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ അമ്മിണിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വിറക് ശേഖരിച്ച് എത്തിയ ശേഷം മറന്നുവച്ച കത്തിയെടുക്കാന്‍ കാട്ടില്‍ പോയതായിരുന്നു. കണ്ണിന് കാഴ്ചക്കുറവും മറ്റ് വാര്‍ധക്യ പ്രതിസന്ധികളും ഉള്ളയാളായിരുന്നു അമ്മിണി. അതിനാല്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചതാകുമോ എന്ന സംശയമാണ് ഏവര്‍ക്കുമുള്ളത്.

എന്നാല്‍ നാല് ദിവസമായി കാട്ടിനുള്ളില്‍ പൊലീസും, വനംവകുപ്പും നാട്ടുകാരും ഇന്നിതാ ഡോഗ് സ്ക്വാഡ് അടക്കം നടത്തിയ തെരച്ചിലില്‍ ഒരു തുമ്പും കിട്ടിയില്ല. അപകടം സംഭവിച്ചതാണെങ്കിലും ഇതെക്കുറിച്ചും എന്തെങ്കിലും സൂചന കിട്ടേണ്ടതാണല്ലോ. അതുമില്ലെന്നതാണ് ദുരൂഹത സൃഷ്ടിക്കുന്നത്.

ഇന്ന് സ്നിഫര്‍ ഡോഗുകളുമായാണ് തെരച്ചില്‍ നടന്നത്. എന്നാല്‍ അതിനും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം ഡ്രോണുപയോഗിച്ചായിരുന്നു തെരച്ചില്‍. നാളെയും തെരച്ചിൽ തുടരും.

Also Read:- കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോഗ്യവകുപ്പിൽ പുതിയ ജോലി സമയം; ഒപി ഡ്യൂട്ടി ഒരു മണിക്കൂര്‍ നീട്ടി, ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയത്തിലും മാറ്റം, അംഗീകരിക്കില്ലെന്ന് കെജിഎംഒഎ
'വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല, മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം': ചാണ്ടി ഉമ്മൻ