രണ്ടായിരം കോടി വരുമാനം അധിക നികുതിയിലൂടെ ഉണ്ടാക്കുന്ന ധനമന്ത്രി വിലക്കയറ്റത്തെ നേരിടാൻ രണ്ടായിരം കോടി ചെലവഴിക്കുന്നുവെന്നും മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം
ദില്ലി: ധനമന്ത്രി കെ എൻ ബാലഗോപാലിനെ പരിഹസിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. വരുമാനം വർധിപ്പിക്കുന്നത് ധാർമിക മൂല്യങ്ങള്‍ ബലി കഴിച്ചെന്ന് ചിദംബരം കുറ്റപ്പെടുത്തി.
Dear FM, Kerala: why don't you impose 'notional' taxes of Rs 2000 crore and save yourself the trouble of spending Rs 2000 crore to tackle inflation?
രണ്ടായിരം കോടി വരുമാനം അധിക നികുതിയിലൂടെ ഉണ്ടാക്കുന്ന ധനമന്ത്രി വിലക്കയറ്റത്തെ നേരിടാൻ രണ്ടായിരം കോടി ചെലവഴിക്കുന്നു. അധിക നികുതി പിരിക്കുന്നത് ഒഴിവാക്കിയാല്‍ രണ്ടായിരം കോടി ചെലവാക്കുന്നത് ഒഴിവാക്കി കൂടെയെന്നും ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയാണ് കെഎൻ ബാലഗോപാലിനെ ചിദംബരം പരിഹസിച്ചത്.
Kerala FM's arithmetic is a Faustian bargain: moral principles for gaining wealth
FM, Kerala imposed additional taxes to raise over Rs 2000 crore and he will spend Rs 2000 crore to "tackle inflation"!
ബജറ്റിലെ നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കടമെടുത്താണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്ഷന് നല്‍കുന്നത്. സര്‍ക്കാരിന് നികുതി ഏര്‍പ്പെടുത്താനാകുന്നത് മദ്യത്തിനും ഇന്ധനത്തിനുമാണ്. അധിക സെസിലൂടെ ലക്ഷ്യം മെച്ചത് സാമൂഹ്യ സുരക്ഷിതത്വമാണ്. വരുമാനത്തിന് മറ്റ് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാടിന് എതിരെ വിമര്‍ശനവും ധനമന്ത്രി ഉയര്‍ത്തി. ബജറ്റ് തീരും മുമ്പ് പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്നും എന്ത് പ്രഖ്യാപിച്ചാലും പ്രതിഷേധിക്കാനായിരുന്നു അവരുടെ തീരുമാനമെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
മദ്യവില കൂട്ടുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും: മുരളി ഗോപി