ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്: മൊഴി മാറ്റാൻ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി

Published : Dec 02, 2019, 11:35 AM ISTUpdated : Dec 02, 2019, 11:43 AM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്: മൊഴി മാറ്റാൻ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി

Synopsis

ഫ്രാങ്കോ മുളക്കൽ കേസിൽ മൊഴി മാറ്റാൻ നിരന്തര സമ്മര്‍ദ്ദമുണ്ട്. ഒറ്റപ്പെടുത്താനും സഭാ വിരോധിയായി ചിത്രീകരിക്കാനും മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുന്നുവെന്ന് സിസ്റ്റര്‍ ലിസി വടക്കേൽ.

തിരുവനന്തപുരം: ബിഷപ്പ്  ഫ്രാങ്കോ മുളക്കൽ പ്രതിയായ ബലാത്സംഗ കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റർ ലിസി വടക്കേൽ. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നു എന്ന് സിസ്റ്റർ ലിസി ആരോപിച്ചു.

ഒറ്റപ്പെടുത്താനും സഭാ വിരോധിയായി ചിത്രീകരിക്കാനും മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുകയാണ്. സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. അതുകൊണ്ട് വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് സിസ്റ്റര്‍ ലൂസി വടക്കേൽ ആവശ്യപ്പെടുന്നത് . 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയത് ഉത്തമ ബോധ്യത്തോടെയാണെന്നും ലിസ്റ്റര്‍ ലൂസി വടക്കേൽ ആവര്‍ത്തിച്ചു. മാനസിക രോഗമുണ്ടെന്ന തരത്തിൽ കോടതിയിൽ മൊഴി മാറ്റി പറയണമെന്നാണ് സമ്മര്‍ദ്ദമെന്നും ലൂസി വടക്കേൽ പറഞ്ഞു.  

"

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ലൈസൻസില്ലാതെ പ്രവ‍ർത്തിക്കുന്ന സ്പായ്ക്ക് പൂട്ടുവീണു, 23 കാരിയുടെ പരാതിയിൽ നടപടി
ബാധയൊഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം ജ്യോത്സ്യനടുത്തെത്തി, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്