
കോട്ടയം: പാലായിൽ ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാരിയുടെ തന്നെ പരാതിയിലാണ് കേസ്. എന്നാൽ കേസെടുത്തിട്ടും പ്രതിയെ പിടിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നെന്നാണ് പെൺകുട്ടിയുടെ പരാതി.
പാലാ മൂന്നാനിയിലെ ആയുർവേദ ആശുപത്രി ഉടമയും വിഷ ചികിത്സകനുമായ ഡോക്ടർക്കെതിരെയാണ് ആശുപത്രിയിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ പരാതി. ഈ മാസം 13 ന് ആശുപത്രിയിലെ നടുമുറ്റത്ത് വച്ച് ഡോക്ടർ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവം ചോദ്യം ചെയ്ത പെൺകുട്ടിയെും സുഹൃത്തിനേയും ഇയാൾ ആക്രമിച്ചെന്നും പരാതിയുണ്ട്.
രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി പെൺകുട്ടി പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതി പ്രകാരം എഫ്ഐആർ ഇട്ട് കേസ് എടുത്തത് ഒഴിച്ചാൽ മറ്റ് നടപടികളൊന്നും പൊലീസിൽ നിന്ന് ഉണ്ടായിട്ടില്ല. കേസിൽ പ്രതിയാക്കപ്പെട്ട ഡോക്ടറെ പൊലീസ് മനഃപൂർവം സംരക്ഷിക്കുന്നെന്നാണ് പെൺകുട്ടിയുടേയും ബന്ധുക്കളുടെയു ആക്ഷേപം. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നെന്നാണ് പൊലീസിന്റെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam