'പിണറായിയുടെ അംബാസിഡർ തരൂർ', കോൺഗ്രസിന്റേത് ഇരട്ട സമീപനം, പരിഹസിച്ച് വി.മുരളീധരൻ

Published : Dec 18, 2021, 03:14 PM ISTUpdated : Dec 18, 2021, 03:28 PM IST
'പിണറായിയുടെ അംബാസിഡർ തരൂർ', കോൺഗ്രസിന്റേത് ഇരട്ട സമീപനം, പരിഹസിച്ച് വി.മുരളീധരൻ

Synopsis

സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോൺഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ (shashi tharoor) പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ( v muraleedharan). ഒരു വ‍ശത്ത് പദ്ധതിയെ എതി‍ർക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോൺഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരൻ പറഞ്ഞു. 

Sudhakaran Against Tharoor : തരൂരിൽ പാളം തെറ്റി കെ റെയിൽ പ്രതിഷേധം; നിലപാട് പാർട്ടി അന്വേഷിക്കുമെന്ന് സുധാകരൻ

അതേ സമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തെ തരൂര്‍ പിന്തുണക്കാത്തതില്‍ കടുത്ത അമര്‍ഷമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. 

P V Anvar about Tharoor : 'പാവം ശശി തരൂ‍ർ', എംപിയെ പ്രശംസിച്ചും കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ചും പി വി അൻവർ

തരൂരിനെ താക്കീത് ചെയ്യണമെന്ന ആവശ്യം പോലും സംസ്ഥാന ഘടകത്തില്‍ നിന്നുണ്ടായി. സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയേയും തരൂര്‍ അഭിനന്ദിച്തും പാര്‍ട്ടിക്ക് ക്ഷീണമായി. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ തരൂരിനെ തള്ളിപറഞ്ഞിരിക്കുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്താൽ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തരൂരിനെ നേരിട്ട് കണ്ട് വിശദീകരണം തേടാനാണ് കെസിപിസിയുടെ നീക്കം. തിരുവനന്തപുരം വിമനത്താവള വിഷയത്തിലെ തരൂരിന്‍റെ നിലപാടും സംസ്ഥാന ഘടകത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

മുഖ്യമന്ത്രിയെ പരസ്യമായി പ്രശംസിച്ച് ശശി തരൂർ എംപി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും