'ഇ-വേസ്റ്റ് കാണാൻ നല്ല ലുക്ക്, പക്ഷേ ഉപയോഗ ശൂന്യം'; ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോൺ

Published : Apr 20, 2023, 04:54 PM ISTUpdated : Apr 20, 2023, 05:16 PM IST
'ഇ-വേസ്റ്റ് കാണാൻ നല്ല ലുക്ക്, പക്ഷേ ഉപയോഗ ശൂന്യം'; ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോൺ

Synopsis

മാലിന്യങ്ങൾ എല്ലാം യുഡിഎഫിൽ നിന്ന് പുറത്തേക്ക് പോകുന്നു എന്ന് കരുതിയാൽ മതിയെന്നും അതെല്ലാം ഒരിടത്ത് തന്നെ അടിഞ്ഞു കൂടുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം: ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോൺ. ഇ-വേസ്റ്റ് കാണുമ്പോൾ നല്ല ലുക്കായിരിക്കും പക്ഷേ ഉപയോഗ ശൂന്യമാണ്. മാലിന്യങ്ങൾ എല്ലാം യുഡിഎഫിൽ നിന്ന് പുറത്തേക്ക് പോകുന്നു എന്ന് കരുതിയാൽ മതിയെന്നും അതെല്ലാം ഒരിടത്ത് തന്നെ അടിഞ്ഞു കൂടുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടത്. ജോണി നെല്ലൂർ യുഡിഎഫ് സെക്രട്ടറി ഒന്നുമല്ല, അതൊരു ആലങ്കാരിക പദവി മാത്രമായിരുന്നു. അതും നിലവിൽ ഇല്ലാത്തതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വമായ ജോണി നെല്ലൂർ ഇന്നലെയാണ് കേരള കോൺഗ്രസ്‌ പാർട്ടി വിട്ടത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം  വൈസ് ചെയർമാൻ മാത്യു സ്റ്റീഫനും രാജിവെച്ചു. മുന്നോക്ക ക്ഷേമ കമ്മീഷൻ  അംഗത്വവും രാജിവെച്ചിട്ടുണ്ട്. ജോണി നെല്ലൂരിനൊപ്പം പുതിയ പാർട്ടിയുടെ ഭാഗമാകാനാണ് രാജിയെന്ന് മാത്യു സ്റ്റീഫന്‍ പറഞ്ഞു. ബിജെപി മധ്യമേഖലാ അദ്ധ്യക്ഷന്‍ എന്‍ ഹരിയുമായി ചര്‍ച്ച നടത്തിയെന്നും റബര്‍ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചിയിലുണ്ടായതെന്നും മാത്യു സ്റ്റീഫന്‍ പ്രതികരിച്ചു. മാത്യുസ്റ്റീഫന്‍ പോയാലും പാ‍ര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതികരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'