ലോക നൈപുണ്യ വികസന മാപ്പിൽ ഇടം പിടിക്കാൻ സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025, 29ന് കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Aug 27, 2025, 02:13 PM IST
k -disc

Synopsis

ഓഗസ്റ്റ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സ്കിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: നൈപുണ്യ വികസനത്തിലൂടെ കേരളത്തെ മാനവവിഭവശേഷിയുടെ ആഗോള ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംഘടിപ്പിക്കുന്ന സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025ന് കൊച്ചി വേദിയാകും. ഓഗസ്റ്റ് 29, 30 തീയതികളിലായി നടക്കുന്ന ഉച്ചകോടിയിൽ വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സുപ്രധാന ചർച്ചകൾക്ക് വഴി തുറക്കും. ഓഗസ്റ്റ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സ്കിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

സാക്ഷരത, ആരോഗ്യം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ കൊണ്ട് കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ഈ നേട്ടങ്ങളുടെ തുടർച്ചയായി, സംസ്ഥാനത്തെ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവജനങ്ങളെ അതിന് പ്രാപ്തരാക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായി, പ്രശസ്ത കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ, കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും. കേരളത്തിലെ യുവജനങ്ങളുടെ ശേഷി, തൊഴിൽപരമായ പുതിയ പ്രവണതകൾ, ആഗോള തൊഴിൽ വിപണിയിലെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ റിപ്പോർട്ട്.

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് മുൻ സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (INCIT സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്കിൽസ് ഓസ്ട്രേലിയ) എന്നിവരുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെ ഡിസ്ക് നടത്തുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്ക് വ്യക്തമാക്കി. ഉന്നത നിലവാരത്തിലുള്ള തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രമുഖ കമ്പനികളുമായി ധാരണാപത്രങ്ങൾ സമ്മിറ്റിന്റെ ഭാഗമായി ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ മനുഷ്യവിഭവശേഷിയെ സുസ്ഥിരമായ തൊഴിലവസരങ്ങളാക്കി മാറ്റാനും, യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനും, കേരളത്തെ ആഗോള പ്രതിഭകളുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള പ്രഖ്യാപനമാണ് ഈ ഉച്ചകോടിയെന്ന് കെ-ഡിസ്‌ക് വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാനത്ത് വേഗത്തിൽ നടപ്പിലാക്കുകയാണ്. ഇതിന്റെ തുടർച്ചയായി മികച്ച നൈപുണ്യമുള്ളവരെ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഡിപിഐ പിന്തുണയോടെ ജയം, ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല; പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോൺഗ്രസ്
വിമർശനങ്ങൾക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ്: 'ചെറിയ പരാതികൾ മാത്രം, എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല'