അഫ്രക്ക് വിട, അവൻ എന്നെപ്പോലെയാകരുതെന്നു പറഞ്ഞ് രോഗബാധിതനായ അനുജനുവേണ്ടി സഹായം തേടിയ എസ്എംഎ ബാധിത

Published : Aug 01, 2022, 09:35 AM ISTUpdated : Aug 01, 2022, 10:00 AM IST
അഫ്രക്ക് വിട, അവൻ എന്നെപ്പോലെയാകരുതെന്നു പറഞ്ഞ് രോഗബാധിതനായ അനുജനുവേണ്ടി സഹായം തേടിയ എസ്എംഎ ബാധിത

Synopsis

'അവന്‍ എന്നെ പോലെയാവരുത്'; അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി അഫ്രയെന്ന സഹോദരിയുടെ അപേക്ഷ അതായിരുന്നു

കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) (SMA)രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര (Afra)അന്തരിച്ചു(died). പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ് എം എ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർഥിച്ചിരുന്നു

 

'അവന്‍ എന്നെ പോലെയാവരുത്'; അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി അഫ്രയെന്ന സഹോദരിയുടെ അപേക്ഷ അതായിരുന്നു. 
ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത് എന്ന് നിറകണ്ണുകളുമായി അപേക്ഷിച്ചാണ് പതിനാലുവര്‍ഷത്തിലേറെ വീല്‍ ചെയറില്‍ കഴിഞ്ഞ അഫ്ര വന്നത്. തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം അപേക്ഷിച്ചത്

പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച  മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയായിരുന്നു. മുഹമ്മദിൻ്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹായമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു.

സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്‍റെ ചികിത്സ പിന്നീട് കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ തുടങ്ങിയിരുന്നു. അമേരിക്കയിൽ നിന്നെത്തിച്ച സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു. 

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ