'രണ്ട് കോടതി വെറുതെ വിട്ട കേസാണിത്, ശക്തമായ വാദം വേണം': ലാവ്‌ലിൻ കേസിൽ സിബിഐയോട് സുപ്രീം കോടതി

Published : Oct 08, 2020, 12:19 PM ISTUpdated : Oct 08, 2020, 12:28 PM IST
'രണ്ട് കോടതി വെറുതെ വിട്ട കേസാണിത്, ശക്തമായ വാദം വേണം': ലാവ്‌ലിൻ കേസിൽ സിബിഐയോട് സുപ്രീം കോടതി

Synopsis

പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാർമേത്ത വാദിച്ചു

ദില്ലി: എസ്എൻസി ലാവ്‌ലിൻ അഴിമതി കേസിൽ നേരത്തെ രണ്ട് കോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സിബിഐയെ ഓർമ്മിപ്പിച്ച് സുപ്രീം കോടതി. കേസിൽ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് ഈ മാസം 16 ന് പരിഗണിക്കാനായി മാറ്റി. സിബിഐ വിശദമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കണം.

സിബിഐക്ക് വേണ്ടി തുഷാർ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയും ഹാജരായി. പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാർമേത്ത വാദിച്ചു.

അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാർ മേത്തയ്ക്ക് എതിരെ വാദിക്കാൻ ഹരീഷ് സാൽവെയാണ് എത്തിയത്. കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയിലെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി'; മന്ത്രി കെ മുരളീധരൻ്റെ പ്രതികരണം ഡിഎച്ച്എസ് നിയമന വിവാദത്തിൽ
Malayalam News Live: `കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാൻ'; മഹാരാഷ്ട്രയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്