സോളാർ തട്ടിപ്പ് കേസ്: അബ്‌ദുൾ മജീദിനെ വഞ്ചിച്ച കേസിൽ വിധി മാർച്ച് 23 ന്

Published : Feb 25, 2021, 11:27 AM IST
സോളാർ തട്ടിപ്പ് കേസ്: അബ്‌ദുൾ മജീദിനെ വഞ്ചിച്ച കേസിൽ വിധി മാർച്ച് 23 ന്

Synopsis

സരിതയെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധി പരിഗണിച്ചാണ് നടപടി വിധി പറയുന്നത് അടുത്ത മാസം 23 ലേക്ക് മാറ്റിയത്

കോഴിക്കോട്: കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിനെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട സോളാർ കേസിൽ വിധി മാർച്ച് 23 ന്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത് മാർച്ച് 23 ലേക്ക് മാറ്റിയത്. അബ്ദുള്‍ മജീദിൽ നിന്ന് 4270000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വേണ്ടി സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്ന് വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ഈ കേസിൽ ഇന്നും സരിത എസ് നായർ കോടതിയിൽ ഹാജരായില്ല. കേസിലെ ഒന്നും മൂന്നും പ്രതികളായ ബിജു രാധാകൃഷ്ണനും മണിമോനും ഹാജരായി. സരിതയെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധി പരിഗണിച്ചാണ് നടപടി വിധി പറയുന്നത് അടുത്ത മാസം 23 ലേക്ക് മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ