'ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല'; കേരളത്തിൽ 10 മിനിറ്റിൽ ഡോക്ടറെ കണ്ടെങ്കിലും ചികിത്സ ഫലിച്ചില്ലെന്ന് സ്പാനിഷ് വനിത

Published : Jan 16, 2026, 08:15 AM IST
Spanish woman

Synopsis

കേരളത്തിലെ ആരോഗ്യരംഗത്തെ പ്രശംസിച്ച വിദേശവനിത ചികിത്സയുടെ ഫലത്തെക്കുറിച്ച് പുതിയ വീഡിയോ പങ്കുവെച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷവും മുഖക്കുരു പൂർണമായി മാറിയില്ലെന്നും, ആൻ്റിബയോട്ടിക് കഴിക്കില്ലെന്നും അവർ പറഞ്ഞു

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രകീർത്തിച്ച വിദേശവനിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. സ്പെയിനിൽ എട്ട് മാസം കാത്തിരുന്നാലേ ഡോക്ടറെ കാണാനാവൂ എന്നും കേരളത്തിൽ പത്ത് മിനിറ്റിൽ ഡോക്ടറെ കണ്ടുവെന്നും പറഞ്ഞ അവർ, മുഖക്കുരുവിനാണ് ചികിത്സ തേടിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ത്വക് രോഗ വിഭാഗത്തിൽ നിന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് മരുന്ന് വാങ്ങി. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും മുഖക്കുരു പൂർണമായും മാറിയില്ല. പുതുതായി കുരു വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർ പുതിയ വീഡിയോ പങ്കുവെച്ചത്.

രണ്ടാഴ്ചത്തേക്ക് മുഖത്ത് പുരട്ടാനുള്ള രണ്ട് മരുന്നുകളാണ് ഡോക്ടർ ആശുപത്രിയിൽ നിന്ന് കുറിച്ച് നൽകിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കുരു പൂർണമായി മാറിയില്ലെങ്കിൽ തിരികെ ആശുപത്രിയിൽ വരണമെന്നും ആൻ്റിബയോട്ടിക് കഴിക്കണമെന്നുമാണ് ഡോക്ടർ നിർദേശിച്ചത്. എന്നാൽ ആൻ്റിബയോട്ടിക് കഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിദേശവനിത പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു. രണ്ടാഴ്ചത്തെ ആക്നെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു. മുഖക്കുരു മുൻപത്തേതിലും ഭേദമായിട്ടുണ്ട്. പക്ഷെ പൂർണമായി മാറിയില്ല. പുതിയത് വരുന്നുമുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഭേദമായില്ലെങ്കിൽ ആശുപത്രിയിൽ തിരികെ ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. ആൻ്റിബയോട്ടിക് കഴിക്കണമെന്നും പറഞ്ഞു. എന്നാൽ ആൻ്റിബയോട്ടിക് കഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും അവർ പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു.

 

 

 

രണ്ടാഴ്ച മുൻപ് ത്വക് രോഗ വിദഗ്ധനെ കാണാൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയ വെറോണിക്ക്, തൻ്റെ നാടായ സ്പെയിനിൽ ഡോക്ടറെ കാണാൻ മാസങ്ങളോളം കാത്തിരിക്കണമെന്നും ഇവിടെ പത്ത് മിനിറ്റിൽ താൻ ഡോക്ടറെ കണ്ടുവെന്നും പറഞ്ഞിരുന്നു. ഈ അനുഭവം അവർ വീഡിയോ ആയി പങ്കുവെച്ചത് വലിയ തോതിൽ ചർച്ചയായി. പതിനായിരക്കണക്കിനാളുകൾ വീഡിയോ കാണുകയും കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് കമൻ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ചികിത്സയുടെ ഫലം സംബന്ധിച്ച് പുതിയ വീഡിയോ വെറോണിക്ക പുറത്തുവിട്ടത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫെന്നി ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാൻ, പുറത്ത് വന്നത് തലയും വാലുമില്ലാത്ത ചാറ്റുകള്‍'; സൈബര്‍ അധിക്ഷേപത്തിൽ പ്രതികരിച്ച് അതിജീവിത
സിപിഎമ്മിന്‍റെ തുറുപ്പുചീട്ടുകളെ വെട്ടാൻ കോണ്‍ഗ്രസിന്‍റെ വജ്രായുധം; അടാട്ട് തിരിച്ചുപിടിച്ച അനിൽ അക്കര നിയമസഭ തെരഞ്ഞെടുപ്പിലും പോരിനിറങ്ങും