
മുംബൈ: ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ ഒരു പല്ലുണ്ട് മുംബൈയിലുണ്ട്. നവിമുംബൈയിലെ നെരൂളിലുള്ള ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവ ഗിരിയിലാണ് പല്ല് സൂക്ഷിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയാണ് പല്ല് പൊതുജനങ്ങൾക്ക് കാണാൻ അവസരം.
ശ്രീനാരായണ ഗുരു സമാധിയാവുന്നതിന് ഏതാനും നാൾ മുൻപ് പറിച്ച പല്ലുകൾ ദന്ത ഡോക്ടറായ ജി ഒ പാൽ സൂക്ഷിച്ച് വച്ചിരുന്നു. പല്ല് വേദനയെ തുടർന്ന് പറിച്ച ഒരു അണപ്പല്ലും രണ്ട് വെപ്പുപല്ലുകളുമാണ് സൂക്ഷിച്ച് വച്ചിരിക്കുന്നത്. വർഷങ്ങൾ നിധിപോലെ സൂക്ഷിച്ച പല്ലുകൾ പൊതുജനങ്ങൾക്ക് കാണാനാവും വിധം ആദരവോടെ സൂക്ഷിക്കണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷങ്ങളിലൊന്ന്. അങ്ങനെയാണ് ദന്തങ്ങൾ മുംബൈയിലെ ശ്രീനാരായണ മന്തിര സമിതിയുടെ കൈവശമെത്തുന്നത്.
ദന്തങ്ങൾ ശിവഗിരിയിലേക്ക് കൊണ്ടുപോവാൻ ജിഒ പാലിന്‍റെ മകൻ ശിവരാജ് പാൽ കഴിഞ്ഞ വർഷം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതെല്ലാം അടഞ്ഞ അധ്യായമെന്നാണ് നെരൂളിലെ ശ്രീനാരായണ മന്ദിര സമിതിക്ക് പറയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam