കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവം; 'മരണ കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി', പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published : Mar 13, 2026, 04:35 PM IST
thrissur stray dog attack

Synopsis

തൃശൂർ വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ നായ കടിച്ചു കൊന്ന സംഭവത്തിൽ, കഴുത്തിലേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീട്ടിൽ കയറി ആക്രമിച്ച നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. 

തൃശൂർ: തൃശൂർ വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ കടിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍. കഴുത്തിലേറ്റ ആഴത്തിലുള്ള കടിയാണ് മരണത്തിലേക്ക് നയിച്ചത്. കഴുത്തിനും മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കയ്യിലും കടിയേറ്റു. ഇന്നലെ വൈകിട്ടാണ് കിടപ്പു രോഗിയായ കാർത്യായനി എന്ന 84കാരിയെ നായ കടിച്ചു കൊന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

ഇന്നലെ വൈകിട്ട് ആറ് ആറ് മണിയോടെയാണ് വയോധികയെയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും വീട്ടിൽ കയറി നായ ആക്രമിച്ചത്. നായയുടെ ആക്രമത്തിൽ മറ്റു മൂന്ന് പേർക്കും രണ്ട് നായകൾക്കും പരിക്കേറ്റിരുന്നു. ഭക്ഷണവുമായി കാർത്യായനിയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. നാട്ടുകാരുടെ സഹായത്തില്‍ അമ്മയും സഹോദരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ മേഖലയിലാകെ വ്യാപക നടത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് റബർ തോട്ടത്തിൽ വച്ച് ആക്രമിക്കാൻ എത്തിയ നായയെ നാട്ടുകാർ തല്ലിക്കൊല്ലുന്നത്. പിന്നീട് രാവിലെ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന കേസ്: ചികിത്സക്കെത്തിയ സ്ത്രീയുടെ പരാതിയിൽ കേസ് ‌
കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ഇനി മലപ്പുറത്ത്; ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹിമാന്‍