തെരുവ് നായകളെ കൊന്ന സംഭവം; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് നിലപാട് തേടി

Published : Jul 30, 2021, 04:48 PM ISTUpdated : Jul 30, 2021, 04:55 PM IST
തെരുവ് നായകളെ കൊന്ന സംഭവം; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് നിലപാട് തേടി

Synopsis

നായകളെ കൊല്ലാനുള്ള തീരുമാനമെടുത്തത് ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആരോഗ്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളപ്പള്ളി, നഗരസഭ സെക്രട്ടറി എന്നിവരാണെന്നാണ്  സജികുമാർ ആരോപിക്കുന്നത്.

കൊച്ചി: കാക്കനാട് തെരുവ് നായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി. മുൻകൂർ ജാമ്യഹർജി അടുത്തയാഴ്ച്ച വീണ്ടും  പരിഗണിക്കും.

നായകളെ കൊല്ലാനുള്ള തീരുമാനമെടുത്തത് ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആരോഗ്യ സ്ന്‍റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളപ്പള്ളി, നഗരസഭ സെക്രട്ടറി എന്നിവരാണെന്നാണ്  സജികുമാർ ആരോപിക്കുന്നത്. കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ തനിക്കെതിരെ മൊഴി നൽകിയത് ചെയർപേഴ്സൻ അടക്കമുള്ളവരെ സംരക്ഷിക്കാനാണെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ തനിക്ക് നഗരസഭയിൽ അത്തരമൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. നൂറോളം നായ്ക്കളെ കൊന്ന് കുഴിച്ച് മൂടിയെന്നാണ് ഇൻഫോപാർക്ക് പൊലീസിന്‍റെ കണ്ടെത്തിൽ. നായകളെ കൊല്ലാൻ  നഗരസഭയുടെ ഫണ്ട് സെക്രട്ടറി വകമാറ്റി നൽകിയെന്നും ഹർജിയിൽ സജികുമാർ ആരോപിച്ചിട്ടുണ്ട്. കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും നഗരസഭയാണ് ഉത്തരവാദികള്‍ എന്ന നിലപാടിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം; മൂന്നാറിൽ വിപുലമായ പരിപാടിയൊരുക്കി ബിജെപി
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: സഹപ്രവർത്തകയിലേക്കും ആൺസുഹൃത്തിലേക്കും അന്വേഷണം, പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന